യുഎസ് താരിഫ് ഭീഷണിക്കിടയിലും ഏപ്രിൽ മുതൽ ജൂൺ വരെ കനേഡിയന്മാർ നടത്തിയ യാത്രകളിൽ 8.5% വർധന രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. എന്നാൽ കാനഡക്കാർ യുഎസിലേക്ക് യാത്ര ചെയ്തതിൽ 21.6% കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര താരിഫ് ഭീഷണികളും കാനഡയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളും കാരണം പല കാനഡക്കാരും യുഎസിലേക്കുള്ള യാത്ര ഒഴിവാക്കി. ഇതോടെ കനേഡിയൻ ജനത ആഭ്യന്തര യാത്രകൾ വർധിപ്പിച്ചതായി കണക്കുകൾ പറയുന്നു. കനേഡിയൻ ജനതയുടെ ആഭ്യന്തര യാത്രകൾ ഏകദേശം 9 കോടിയോളം വർധിപ്പിച്ചുവെന്നാണ് കണക്കുകൾ. ആഭ്യന്തര ടൂറിസത്തിനായി കാനഡക്കാർ 2030 കോടി ഡോളറാണ് ചെലവഴിച്ചത്.
യുഎസ് ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള കനേഡിയൻ പൗരന്മാരുടെ യാത്രകളും ഈ കാലയളവിൽ 10.4% വർധനവോടെ 33 ദശലക്ഷമായി. രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം കാനഡക്കാർ യുഎസ് യാത്രകൾ ഒഴിവാക്കുകയും പകരം മറ്റ് ഇതര വിദേശ രാജ്യങ്ങൾ തിരഞ്ഞെടുത്തതിന്റ ഫലമാണ് ഈ മാറ്റങ്ങൾ.







