newsroom@amcainnews.com

ലൊസാഞ്ചലസ് കുടിയേറ്റ പ്രക്ഷോഭം യുഎസിലുടനീളം വ്യാപിക്കുന്നു

ലൊസാഞ്ചലസിലെ കുടിയേറ്റ പ്രക്ഷോഭം യുഎസിലെമ്പാടുമായി വ്യാപിക്കുന്നു. ‘നോ കിങ്സ്’ എന്നാവശ്യപ്പെട്ടുള്ള രണ്ടായിരത്തോളം ട്രംപ് വിരുദ്ധ റാലികളും പ്രതിഷേധ പരിപാടികളുമാണ് ഇന്നു നടക്കുന്നത്. ലൊസാഞ്ചലസില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുന്നതിനിടെ, റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന ടെക്സസ്, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാഷനല്‍ ഗാര്‍ഡ് സേനയെ തയാറാക്കി നിര്‍ത്തി.

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചുള്ള ജനകീയപ്രക്ഷോഭങ്ങള്‍ പലയിടത്തും അക്രമാസക്തമാണ്. പലയിടങ്ങളിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിന്റെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളുമായി പ്രതിഷേധിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ സെനറ്റര്‍ അലക്സ് പഡിയയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇതിനിടെ, കലിഫോര്‍ണിയയില്‍ നാഷനല്‍ ഗാര്‍ഡ് സേനയെ വിന്യസിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടി പിന്‍വലിക്കാനാവശ്യപ്പെട്ടുള്ള കോടതിയുത്തരവ് അപ്പീല്‍ കോടതിസ്റ്റേചെയ്തു.

You might also like

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റൺസ് അകലെ

ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിൽനിന്നും വ്യോമാക്രമണം; ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം അറിയിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി; മരിച്ചവരില്‍ 53 യു.കെ. പൗരന്മാര്‍

ഒന്റാരിയോയില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി സ്ഥിരീകരിച്ചു

മുഖ്യമന്ത്രിയുടെ പിആർ ടീമിന്റെ ശമ്പളം 5% വർധിപ്പിച്ചു; പ്രതിമാസം 3750 രൂപ വരെ വർധന

‘ലാഫിംഗ് ഗ്യാസ്’ അടങ്ങിയ ഉൽപ്പന്നങ്ങൾ വിനോദത്തിനായി ശ്വസിക്കരുത്; അപകട മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

Top Picks for You
Top Picks for You