സൗത്ത് കരോലിനയിലെ ബാറിൽ നടന്ന കൂട്ട വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിൽ ഞായറാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. വെടിവയ്പ്പ് നടക്കുമ്പോൾ നൂറുകണക്കിന് ആളുകൾ സ്ഥലത്തുണ്ടായിരുന്നെന്നും, വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ കയറി രക്ഷപ്പെട്ടതായും ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് പറഞ്ഞു.
പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിതായും അധികൃതർ അറിയിച്ചു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.







