newsroom@amcainnews.com

ജി-7 ഉച്ചകോടിക്കിടെ മാര്‍ക് കാര്‍ണി-മോദി കൂടിക്കാഴ്ച ഇന്ന്

ആല്‍ബര്‍ട്ട കാനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്ലാതെ ജി7 സമ്മേളനം രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇരുലോകനേതാക്കളുമായി മാര്‍ക്ക് കാര്‍ണി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ജി7 നേതാക്കളുടെ പ്രഭാതഭക്ഷണ സെഷനില്‍ പങ്കെടുക്കാന്‍ പോകുന്ന സെലെന്‍സ്‌കിയുമായി കാര്‍ണി സ്വകാര്യമായി കൂടിക്കാഴ്ച നടത്തും. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞായിരിക്കും മോദി-കാര്‍ണി കൂടിക്കാഴ്ച.

അതേസമയം ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെ മോദിയുടെ സന്ദര്‍ശനം സിഖ് വിഘടനവാദ ഗ്രൂപ്പുകളില്‍ നിന്ന് വലിയ പ്രതിഷേധത്തിന് കാരണമായി.

You might also like

കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ തന്നോട് നന്ദിയാണ് പറയേണ്ടതെന്ന്: ഡോണള്‍ഡ് ട്രംപ്

ഇറാനില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം; സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കി ഇലോണ്‍ മസ്‌ക്

കാക്കി പാന്റും വെള്ള ഷർട്ടും ധരിച്ചെത്തിയ 5 അംഗ സംഘ സ്പെഷൽ പോലീസിന്റെ അറസ്റ്റ് നാടകം! വാളയാറിൽ‌ ട്രെയിൻ യാത്രക്കാരായ വ്യാപാരികളെ മർദിച്ചു, 25 ലക്ഷം കവർന്നു

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ബലമായി കൈവിലങ്ങണിയിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു

‘ഇറാന് ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല. ഞാൻ അത് വീണ്ടും വീണ്ടും പറയുന്നു!’; ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെയുടെ നില അതീവ ഗുരുതരം

Top Picks for You
Top Picks for You