newsroom@amcainnews.com

ഗാസ വെടിനിര്‍ത്തല്‍: ഇസ്രയേല്‍ സംഘം ഖത്തറിലേക്ക്

ഹമാസുമായുള്ള ബന്ദി മോചനവും വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ലക്ഷ്യമിട്ട് ഇസ്രയേല്‍ സംഘം ഉടന്‍ ഖത്തറിലെത്തും. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബെന്യാമിന്‍ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഇസ്രയേല്‍ ഉന്നതതല സംഘത്തിന്റെ ഖത്തര്‍ സന്ദര്‍ശനം.

വാഷിങ്ടന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി നെതന്യാഹു ചര്‍ച്ചകളില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വെടിനിര്‍ത്തല്‍ കരാറിലേക്കും ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനത്തിനും ട്രംപുമായി നടക്കാനിരിക്കുന്ന ചര്‍ച്ച സഹായകരമാകുമെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം വെടിനിര്‍ത്തല്‍ കരാറില്‍ എത്തുന്നതിനു വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിന്റെ ഭീഷണി ഇല്ലാതാക്കാന്‍ താന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ട്രംപ് ജനുവരിയില്‍ അധികാരത്തില്‍ എത്തിയതിനുശേഷം നെതന്യാഹു നടത്തുന്ന മൂന്നാമത്തെ യുഎസ് സന്ദര്‍ശനമാണിത്.

അതിനിടെ, ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ നെതന്യാഹുവിനു മേല്‍ സമ്മര്‍ദം വര്‍ധിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് അനുകൂലമായ രീതിയിലാണ് ഹമാസ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍, വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തില്‍ ഹമാസ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഇസ്രയേല്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഈ ഘട്ടത്തിലും ഹമാസിനെ നിരായുധീകരിക്കണമെന്ന് തന്നെയാണ് നെതന്യാഹു ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.

You might also like

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

ആൽബർട്ടയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടെ കൊലപാതകം: പതിനെട്ടുകാരൻ പിടിയിൽ

കാനഡയിൽ പ്രവാസി വോട്ട് കുത്തനെ കുറയുന്നു: വോട്ടിംഗ് രീതി പരിഷ്‌കരിക്കാൻ സമ്മർദ്ദം

Top Picks for You
Top Picks for You