കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായ്ക്കിനെതിരെ ഭീഷണി മുഴക്കി ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നൂൻ. കാനഡയിൽ മോദിയുടെ അക്രമാസക്തമായ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മുഖമാണ് പുതിയ ഹൈക്കമ്മീഷണർ ദിനേശ് പട്നായ്ക്കിനിന്ന് പന്നൂൻ ആരോപിച്ചു. ചാരവൃത്തി നടത്തുന്നതിനായും ഖലിസ്ഥാൻ റഫറണ്ടത്തെ പിന്തുണയ്ക്കുന്ന പ്രവർത്തകരെ അപായപ്പെടുത്താൻ പട്നായിക് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി ഏജന്റുമാരെ നിയോഗിക്കുന്നതായും പന്നൂൻ പറഞ്ഞു.
“തിരിച്ചു പോകുക അല്ലെങ്കിൽ നേരിടുക” എന്ന മുദ്രവാക്യം ഉയർത്തി ഒക്ടോബർ 18 ന് സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) പട്നായിക്കിന്റെ വസതിക്കു മുന്നിൽ 12 മണിക്കൂർ പ്രതിഷേധം സംഘടിപ്പിക്കും. ഹൈക്കമ്മീഷണറുടെ അഡ്രസ്സ് നൽകുന്നവർക്ക് എസ്എഫ്ജെ 5,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്‌തിട്ടുണ്ട്.







