newsroom@amcainnews.com

ഇസ്രയേൽ–ഇറാൻ സംഘർഷത്തിനു പിന്നാലെ പേർഷ്യൻ കടലിടുക്കിൽ ജിപിഎസ് സ്പൂഫിങ്

ദുബായ്: ഇസ്രയേൽ–ഇറാൻ സംഘർഷത്തിനു പിന്നാലെ പേർഷ്യൻ കടലിടുക്കിൽ ജിപിഎസ് സ്പൂഫിങ്/ജാമിങ് വൻതോതിൽ കൂടിയതായി വിമാന ട്രാക്കിങ് പോർട്ടലായ ഫ്ലൈറ്റ് റഡാർ 24. ഇന്ത്യയിൽ നിന്നടക്കം ഗൾഫ് മേഖലയിലേക്കു പോകുന്ന വിമാനങ്ങൾ ഈ പാതയാണ് ഉപയോഗിക്കാറുള്ളത്. സംഘർഷത്തിനു പിന്നാലെ പേർഷ്യൻ കടലിടുക്കിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയായിരിക്കും പറക്കുകയെന്ന് എയർ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തെറ്റായ റേഡിയോ സിഗ്നലുകൾ അയച്ച് വിമാനങ്ങളുടെ വഴിതെറ്റിക്കുന്ന രീതിയാണ് ജിപിഎസ് സ്പൂഫിങ്/ജാമിങ്. രാജ്യാന്തര സംഘർഷങ്ങൾ അടക്കം നടക്കുന്ന മേഖലകളിൽ പ്രത്യേക ഉപകരണം ഉപയോഗിച്ച് വ്യാജ സിഗ്നലുകൾ അയയ്ക്കുന്ന രീതിയുണ്ട്. സൈനിക വിമാനങ്ങളെ അടക്കം വഴിതെറ്റിക്കാനാണ് ഇതു ചെയ്യുന്നത്. ഇതിൽ യാത്രാവിമാനങ്ങളും കുടുങ്ങാറുണ്ട്.

ഇന്ത്യ–പാക് അതിർത്തിയിൽ ജിപിഎസ് സ്പൂഫിങ് വ്യാപകമാണ്. ജമ്മുവിലേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്നലെ ജിപിഎസ് സ്പൂഫിങ്/ജാമിങ് ഭീഷണി മൂലം മുൻകരുതലിന്റെ ഭാഗമായി തിരികെ ഡൽഹിയിലേക്കു മടങ്ങി. ജമ്മു വിമാനത്താവളത്തിനു മുകളിൽ 4 തവണ വട്ടമിട്ടു പറന്ന ശേഷമാണ് ഇറങ്ങാതെ തിരികെ പറന്നത്. ജമ്മുവിൽ ലാൻഡ് ചെയ്യാനായി 2,200 അടി വരെ വിമാനം താഴ്ത്തിയ ശേഷമായിരുന്നു മടക്കം. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം യാത്രക്കാർക്കു മറ്റൊരു വിമാനം സജ്ജമാക്കി.

You might also like

എറിക് ചുഴലിക്കാറ്റ്: മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയൻ യാത്രക്കാർ ജാഗ്രത പാലിക്കണം; യാത്രാ ഉപദേശം നൽകി കാനഡ

ജി-7 ഉച്ചകോടിക്കിടെ മാര്‍ക് കാര്‍ണി-മോദി കൂടിക്കാഴ്ച ഇന്ന്

കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്; കൂട്ടിയും കിഴിച്ചും പ്രതീക്ഷയോടെ മുന്നണികൾ, 8.30ന് ആദ്യ സൂചനകൾ ലഭിക്കും

യൂകോണ്‍ ലിബറല്‍ പാര്‍ട്ടി ലീഡറായി മൈക്ക് പെംബര്‍ടണ്‍ തിരഞ്ഞെടുക്കപ്പെട്ടു

യുഎസ് നടപടിക്ക് ശേഷം ഇസ്രയേലിനെതിരെ തങ്ങളുടെ വജ്രായുധം കളത്തിലിറക്കി ഇറാൻ? ഇറാന്റെ ഏറ്റവും ഭാരമേറിയ ബാലിസ്റ്റിക് മിസൈലായ ഖോറാംഷഹർ മിസൈൽ പ്രയോഗിച്ചെന്ന് വിവരം

ചൂട് കൂടുന്നു: കെബെക്കില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Top Picks for You
Top Picks for You