newsroom@amcainnews.com

എണ്ണവിലയിലെ ഇടിവും വ്യാപാര പ്രശ്നങ്ങളും; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആൽബർട്ട സർക്കാർ

ണ്ണവിലയിലുണ്ടായ ഇടിവിനെയും വ്യാപാര പ്രശ്നങ്ങളെയും തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ആൽബർട്ട സർക്കാർ. കഴിഞ്ഞ വർഷം 8.3 ബില്യൺ ഡോളറിൻ്റെ മിച്ചമായിരുന്നു രേഖപ്പെടുത്തിയതെങ്കിൽ ഇപ്പോഴത് 6.5 ബില്യൺ ഡോളറിൻ്റെ കമ്മിയിലേക്ക് എത്തിയത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ ആണ് ചൂണ്ടിക്കാട്ടുന്നത്. പ്രകൃതി വിഭവങ്ങളിൽ നിന്നുള്ള വരുമാനത്തിൽ ഉണ്ടായ 30% കുറവാണ് ഇതിന് പ്രധാന കാരണം.

വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയേറ്റ് (WTI) എണ്ണവില ശരാശരി ഒരു ബാരലിന് 61.50 യു.എസ്. ഡോളറായിരിക്കുമെന്നാണ് പ്രവിശ്യയുടെ ഇപ്പോഴത്തെ പ്രതീക്ഷ. നേരത്തെ 68 യു.എസ്. ഡോളർ ആയിരുന്നു. എണ്ണവിലയിൽ ഒരു ഡോളറിൻ്റെ കുറവുണ്ടായാൽ പോലും ആൽബർട്ടയുടെ ഖജനാവിന് 750 മില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടാകും. ആഗോള ഡിമാൻഡ് കുറയുന്നതാണ് ഇതിന് കാരണം. ചൈനയും യു.എസുമായുള്ള വ്യാപാര യുദ്ധങ്ങൾ കൃഷി, ഉൽപ്പാദനം, മരം കയറ്റുമതി എന്നിവയെ ദോഷകരമായി ബാധിക്കുന്നുണ്ട്. അടുത്തിടെ ആൽബർട്ടയിലെ ജനസംഖ്യ അഞ്ച് ദശലക്ഷത്തിൽ എത്തിയതും അധിക സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ആകെ ചെലവ് 79 ബില്യൺ ഡോളറും വരുമാനം 73 ബില്യൺ ഡോളറുമായി നിശ്ചയിച്ചതോടെ ആൽബർട്ടയുടെ മൊത്തം കടം 82.9 ബില്യൺ ഡോളറായി ഉയരും. എന്നാൽ വെല്ലുവിളികൾക്കിടയിലും കുടുംബങ്ങൾക്കും സേവനങ്ങൾക്കുമുള്ള നിക്ഷേപം സർക്കാർ തുടരുമെന്ന് ധനമന്ത്രി നേറ്റ് ഹോർണർ അറിയിച്ചു.

അതിനിടെ പ്രവിശ്യ സർക്കാർ ഏറെ പ്രതീക്ഷ പുലർത്തുന്ന ബി.സി.യുടെ വടക്കൻ തീരത്തേക്കുള്ള എണ്ണ പൈപ്പ്‌ലൈൻ നിർമ്മാണത്തിനെതിരെ പ്രതിഷേധമുയരുന്നതും തിരിച്ചടിയാണ്. ഇതേക്കുറിച്ച പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ചേർന്ന് കഴിഞ്ഞ ദിവസം കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ, തീരദേശത്തെ ഫസ്റ്റ് നേഷൻസ് വിഭാഗങ്ങളുടെ പിന്തുണയില്ലാതെ തങ്ങളുടെ സർക്കാർ ഈ പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് ബി.സി. പ്രീമിയർ ഡേവിഡ് ഇബി വ്യക്തമാക്കിക്കഴിഞ്ഞു.

You might also like

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

Top Picks for You
Top Picks for You