ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റാണെന്ന വ്യാജേനെ ഡോക്ടർ ദമ്പതികളിൽ നിന്ന് 14 കോടി രൂപ കൈക്കലാക്കി തട്ടിപ്പുസംഘം. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ താമസിക്കുന്ന പ്രായമായ ഡോക്ടർ ദമ്പതികളാണ് തട്ടിപ്പിനിരയായത്. ഡിസംബർ 24 നും ജനുവരി 9 നും ഇടയിലാണ് തട്ടിപ്പ് നടന്നത്. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികൾ 2016 മുതൽ ഗ്രേറ്റർ കൈലാഷിൽ താമസിച്ചുവരികയായിരുന്നു.
ഇവരുടെ മക്കൾ വിദേശത്ത് സ്ഥിരതാമസമാണ്. പ്രതികൾ പൊലീസുകാരായി ആൾമാറാട്ടം നടത്തി പ്രായമായ ദമ്പതികളിൽ നിന്ന് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിപ്പിച്ചത്. ഡൽഹി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ദമ്പതികളുടെ ഒറ്റപ്പെടൽ മുതലെടുക്കുകയായിരുന്നെന്നും നിയമനടപടി സ്വീകരിക്കുമെന്നു പറഞ്ഞ് ദമ്പതികളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു. ജനുവരി 9 ന് കോളുകൾ നിലച്ചതോടെയാണ് തട്ടിപ്പ് പുറത്തായതെന്നും പൊലീസ് പറഞ്ഞു.







