newsroom@amcainnews.com

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഒന്റാരിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. രാജ്യാന്തര വിദ്യാര്‍ത്ഥി പ്രവേശനത്തിന് ഫെഡറല്‍ സര്‍ക്കാര്‍ പരിധി നിശ്ചയിച്ചതോടെയാണ് നടപടി. നേരത്തെ, വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഉയര്‍ന്ന ഫീസ് ഉപയോഗിച്ചാണ് സ്ഥാപനങ്ങള്‍ ഫെഡറല്‍, പ്രവിശ്യാ ഫണ്ടിന്റെ കുറവ് നികത്തിയിരുന്നത്. ഈ സാഹചര്യത്തില്‍, നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നു. ഏപ്രിലില്‍ കൊണസ്റ്റോഗ കോളേജ് 190 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച വീണ്ടും നാല് ഉന്നത തസ്തികകളില്‍ നിന്നുള്ളവരെ ഒഴിവാക്കി.

അതേസമയം, ഒന്റാരിയോയിലെ കോളേജുകളിലും സര്‍വകലാശാലകളിലുമുണ്ടായ ഈ അവസ്ഥയ്ക്ക് ഡഗ് ഫോര്‍ഡ് സര്‍ക്കാരും ഉത്തരവാദികളാണെന്ന് പ്രവിശ്യാ എന്‍ഡിപി നേതാവ് മാരിറ്റ് സ്‌റ്റൈല്‍സ് കുറ്റപ്പെടുത്തി. പോസ്റ്റ് സെക്കന്ററി മേഖലയിലെ കോടിക്കണക്കിന് ഡോളറിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ കാരണം അടുത്ത തലമുറയുടെ ഭാവി അപകടത്തിലാണെന്ന് അവര്‍ പറഞ്ഞു. ഈ വെട്ടിക്കുറയ്ക്കലുകള്‍ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വാട്ടര്‍ലൂ എംപി കാതറിന്‍ ഫൈഫുംചൂണ്ടിക്കാട്ടി.

You might also like

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

കാനഡ യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമോ? ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

Top Picks for You
Top Picks for You