newsroom@amcainnews.com

‘ഡ്രിപ്പ’ നിയമഭേദഗതി: ബ്രിട്ടിഷ് കൊളംബിയ സർക്കാറിനെതിരെ ഫ​സ്റ്റ് നേഷൻ നേതാക്കൾ

ഫ​സ്റ്റ് നേഷൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ‘ഡ്രിപ്പ’ (DRIPA) നിയമത്തിൽ മാറ്റം വരുത്താനുള്ള ബ്രിട്ടിഷ് കൊളംബിയ (ബിസി) സർക്കാറി​ന്റെ നീക്കം വിവാദത്തിൽ. ഇതിനെതിരെ മുപ്പതോളം ഗോത്രവർഗ നേതാക്കൾ സംയുക്ത പ്രതിഷേധവുമായി രംഗത്തെത്തി. ഖനന അനുമതിയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നത് ഫ​സ്റ്റ് നേഷൻ കമ്മ്യൂണിറ്റിയോടുള്ള വിശ്വാസവഞ്ചനയാണെന്ന് നേതാക്കൾ ആരോപിക്കുന്നു. ഭയത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രതികരണങ്ങൾ വർഷങ്ങളായുള്ള അനുരഞ്ജന ശ്രമങ്ങളെ തകർക്കുമെന്നും വംശീയമായ വിഭജനത്തിന് കാരണമാകുമെന്നും ഇവർ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

നിയമഭേദഗതിയുമായി മുന്നോട്ട് പോയാൽ അവകാശ സംരക്ഷണത്തിനായി വീണ്ടും കോടതിയെ സമീപിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ഇത് പല വികസന പദ്ധതികളും സ്തംഭിക്കാൻ ഇടയാക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഫ​സ്റ്റ് നേഷൻ കമ്മ്യൂണിറ്റികളുമായി ചർച്ച നടത്തണമെന്ന കോടതി വിധി നടപ്പിലാക്കുന്നതിന് പകരം നിയമം മാറ്റാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. പ്രീമിയർ ഡേവിഡ് എബി ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ഫ​സ്റ്റ് നേഷൻ നേതൃത്വവുമായി ചർച്ച നടത്തി വിശ്വാസം വീണ്ടെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

You might also like

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

സുരക്ഷാ ഭീഷണിയായി സീറ്റുകളുടെ നിർമ്മാണത്തിലെ പിഴവ്; കാനഡയിൽ 40,000 ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

Top Picks for You
Top Picks for You