newsroom@amcainnews.com

ഇം​ഗ്ലീഷ് അറിയില്ല, അമേരിക്കയിൽ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല! ‘വിവാഹത്തിന്’ യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാതായെന്ന് പരാതി

വാഷിങ്ടൺ: വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാതായതായി പരാതി. ന്യൂജേഴ്‌സിയിലെത്തിയ സിമ്രാൻ (24)നെയാണ് കാണാതായത്. ജൂൺ 20നാണ് സിമ്രായൻ യുഎസിലെത്തിയത്. എന്നാൽ സിമ്രാന്റെ ബന്ധുക്കളാരും യുഎസിൽ ഇല്ലെന്നാണ് ലിൻഡൻവോൾഡ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല സിമ്രാന് ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല. അമേരിക്കയിൽ പ്രവേശിക്കുന്നതിനു വേണ്ടി വിവാഹമെന്ന കാരണം സിമ്രാൻ സൃഷ്ടിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

വിമാനത്താവളത്തിലെ സിസിടിവി പരിശോധനയിൽ സിമ്രാനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ സിമ്രാൻ ഫോൺ പരിശോധിക്കുന്നതും ആരെയോ കാത്തിരിക്കുന്നതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുഎസിൽ സിമ്രാൻ മൊബൈൽ കണക്ഷൻ എടുത്തിട്ടില്ല. മാത്രമല്ല വിമാനത്താവളത്തിലെ വൈഫൈ ആണ് അവർ ഫോണിന് ഉപയോഗിച്ചത്.

ചാരനിറത്തിലുള്ള പാന്റ്‌സും വെള്ള ടീ ഷർട്ടുമായിരുന്നു കാണാതായ സമയത്ത് സിമ്രാൻ ധരിച്ചിരുന്നത്. അഞ്ചടി നാലിഞ്ച് ഉയരവും 68 കിലോഗ്രാം ഭാരവുമുള്ള സിമ്രാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലിൻഡൻവോൾഡ് പൊലീസിനെ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. യുവതിയുെട നെറ്റിയുടെ ഇടതു ഭാഗത്ത് മുറിവിന്റെ പാടുണ്ട്. വജ്രം പതിപ്പിച്ച ചെറിയ കമ്മലും യുവതി അണിഞ്ഞിട്ടുണ്ട്. യുഎസിലെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് സിമ്രാനെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിച്ചത്. നിലവിൽ സിമ്രാന് യുഎസിൽ സുഹൃത്തുക്കളില്ലെന്നാണ് പൊലീസ് മനസ്സിലാക്കിയിരിക്കുന്നത്. കാണാതായതിന് ശേഷം സിമ്രാന്റെ ഇന്ത്യയിലെ കുടുംബവുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

You might also like

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

Top Picks for You
Top Picks for You