കാനഡ റവന്യൂ ഏജൻസിയിൽ (CRA) കഴിഞ്ഞ സാമ്പത്തിക വർഷം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനങ്ങളെത്തുടർന്ന് മുന്നൂറിലധികം പേരെ പിരിച്ചുവിട്ടതായി കാനഡ റവന്യൂ ഏജൻസി. ജോലിക്കിടയിലെ മോശം പെരുമാറ്റം, നികുതിദായകരുടെ വിവരങ്ങൾ ചോർത്തൽ, സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് ഏജൻസി നടപടി സ്വീകരിച്ചിരിക്കുന്നത്.
ഏജൻസി പുറത്തുവിട്ട രണ്ടാം വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 370 അനാചാര കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 266 കേസുകളിൽ ശിക്ഷാനടപടികൾ സ്വീകരിച്ചു. ജോലി സമയം ദുരുപയോഗം ചെയ്തതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നികുതി വിവരങ്ങൾ പരിശോധിച്ചതിനും 25 പേരെ പിരിച്ചുവിട്ടു. കൂടാതെ 150-ഓളം ജീവനക്കാരെ ശമ്പളമില്ലാതെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് ശിക്ഷാനടപടികളിൽ 20 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.







