newsroom@amcainnews.com

കാനഡക്ക് തിരിച്ചടി: കനോല ഇറക്കുമതിക്ക് ആന്റി-ഡമ്പിങ് തീരുവ ചുമത്തി ചൈന

കാനഡയില്‍ നിന്നുള്ള കനോല ഇറക്കുമതിക്ക് 75.8% ആന്റി-ഡംപിംഗ് തീരുവ ചുമത്തി ചൈന. തീരുവ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു വര്‍ഷം മുന്‍പ് ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം ആരംഭിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ കനോല ഇറക്കുമതി രാജ്യമാണ് ചൈന. കനോലയുടെ പ്രധാന വിതരണക്കാര്‍ കാനഡയാണ്. ഈ പുതിയ നടപടി കാനഡയുടെ കനോല കയറ്റുമതിക്ക് വലിയ തിരിച്ചടിയാകുമെന്ന് സിംഗപ്പൂരിലെ ഒരു വ്യാപാരി പറഞ്ഞു. ‘കാനഡയുടെ കനോല ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പറയുന്നതിന് തുല്യമാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടര്‍ന്ന് ചൈനയിലെ ഷെങ്ഷൗ റേപ്സീഡ് മീല്‍ ഫ്യൂച്ചറുകള്‍ക്ക് മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് ജൂണില്‍ നടത്തിയ ചര്‍ച്ചയിലെ സൗഹൃദപരമായ നിലപാടില്‍ നിന്ന് വിപരീതമാണ് ഇപ്പോള്‍ ചൈനയുടെ നീക്കം. ഇത് കാനഡയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ട്രിവിയം ചൈനയിലെ കാര്‍ഷിക വിദഗ്ദന്‍ ഇവാന്‍ റോജേഴ്സ് പേ പറഞ്ഞു. അതേസമയം, ഇത് ഓസ്ട്രേലിയക്ക് ചൈനീസ് വിപണിയില്‍ പ്രവേശിക്കാന്‍ ഒരു അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023-ല്‍ കാനഡയില്‍ നിന്ന് 500 കോടി ഡോളറിന്റെ കനോലയാണ് ചൈന ഇറക്കുമതി ചെയ്തത്. അതേസമയം, കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും ചൈന ആന്റി-ഡംപിങ് തീരുവ ചുമത്താനുളള നടപടിആരംഭിച്ചു.

You might also like

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

Top Picks for You
Top Picks for You