newsroom@amcainnews.com

കാനഡ-യുഎസ് താരിഫ് യുദ്ധം: അമേരിക്കയിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ് കുത്തനെ ഇടിഞ്ഞതായി എയർലൈനുകളും ട്രാവൽ കമ്പനികളും; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% കുറവെന്ന് റിപ്പോർട്ടുകൾ

മൺട്രിയോൾ: കാനഡ-യുഎസ് താരിഫ് യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അമേരിക്കയിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ് കുത്തനെ ഇടിഞ്ഞതായി എയർലൈനുകളും ട്രാവൽ കമ്പനികളും റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നഗരങ്ങളിലേക്കുള്ള ഫെബ്രുവരിയിലെ ബുക്കിങ്ങുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% കുറഞ്ഞതായി ട്രാവൽ ഏജൻസി ഫ്ലൈറ്റ് സെൻ്റർ ട്രാവൽ ഗ്രൂപ്പ് കാനഡ പറയുന്നു. അതേസമയം കഴിഞ്ഞ മൂന്ന് മാസമായി യുഎസിലേക്കുള്ള യാത്രകൾ റദ്ദാക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഗ്രൂപ്പ് അറിയിച്ചു.

മാർച്ചിൽ ഫ്ലോറിഡ, ലാസ് വേഗസ്, അരിസോന എന്നീ യുഎസ് നഗരങ്ങളിലേക്കുള്ള വിമാന സർവീസ് 10% കുറയ്ക്കുമെന്ന് എയർ കാനഡ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസിനെ ഉപേക്ഷിക്കുന്ന യാത്രക്കാർ മെക്സിക്കോ, കരീബിയൻ തുടങ്ങിയ മറ്റ് സൺ ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുന്നതായി വെസ്റ്റ്ജെറ്റ് പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കനേഡിയൻ ഡോളറിൻറെ മൂല്യത്തിലുണ്ടായ ഇടിവും അമേരിക്കയെ തങ്ങളുടെ ഡെസ്റ്റിനേഷനുകളിൽ നിന്നും ഒഴിവാക്കാൻ കാരണമായതായി ട്രാവൽ ഇൻഷുറർ മാർട്ടി ഫയർസ്റ്റോൺ പറയുന്നു.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

Top Picks for You
Top Picks for You