newsroom@amcainnews.com

കാനഡ-യുഎസ് താരിഫ് യുദ്ധം: അമേരിക്കയിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ് കുത്തനെ ഇടിഞ്ഞതായി എയർലൈനുകളും ട്രാവൽ കമ്പനികളും; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% കുറവെന്ന് റിപ്പോർട്ടുകൾ

മൺട്രിയോൾ: കാനഡ-യുഎസ് താരിഫ് യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ അമേരിക്കയിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ് കുത്തനെ ഇടിഞ്ഞതായി എയർലൈനുകളും ട്രാവൽ കമ്പനികളും റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നഗരങ്ങളിലേക്കുള്ള ഫെബ്രുവരിയിലെ ബുക്കിങ്ങുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40% കുറഞ്ഞതായി ട്രാവൽ ഏജൻസി ഫ്ലൈറ്റ് സെൻ്റർ ട്രാവൽ ഗ്രൂപ്പ് കാനഡ പറയുന്നു. അതേസമയം കഴിഞ്ഞ മൂന്ന് മാസമായി യുഎസിലേക്കുള്ള യാത്രകൾ റദ്ദാക്കുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഗ്രൂപ്പ് അറിയിച്ചു.

മാർച്ചിൽ ഫ്ലോറിഡ, ലാസ് വേഗസ്, അരിസോന എന്നീ യുഎസ് നഗരങ്ങളിലേക്കുള്ള വിമാന സർവീസ് 10% കുറയ്ക്കുമെന്ന് എയർ കാനഡ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യുഎസിനെ ഉപേക്ഷിക്കുന്ന യാത്രക്കാർ മെക്സിക്കോ, കരീബിയൻ തുടങ്ങിയ മറ്റ് സൺ ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുന്നതായി വെസ്റ്റ്ജെറ്റ് പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കനേഡിയൻ ഡോളറിൻറെ മൂല്യത്തിലുണ്ടായ ഇടിവും അമേരിക്കയെ തങ്ങളുടെ ഡെസ്റ്റിനേഷനുകളിൽ നിന്നും ഒഴിവാക്കാൻ കാരണമായതായി ട്രാവൽ ഇൻഷുറർ മാർട്ടി ഫയർസ്റ്റോൺ പറയുന്നു.

You might also like

ട്രംപിനെ കുറിച്ചുള്ള പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് മസ്ക്

കെനിയയിൽ വാഹനാപകടം: പ്രവാസി മലയാളികളുടെ പോസ്റ്റ്‌മോർട്ടം പൂര്‍ത്തിയായി

റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം

അനാവശ്യ ചികിത്സകൾ, വ്യാജരേഖകൾ; ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ വനിത ഡോക്ടർക്ക് 10 വർഷം തടവ്

മോണ്‍ട്രിയല്‍ എഫ്1 ഗ്രാന്‍ഡ് പ്രിക്‌സ്: റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും

‘ഗാസയില്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം’ നെതന്യാഹുവിനോട് ട്രംപ്

Top Picks for You
Top Picks for You