newsroom@amcainnews.com

മാനിറ്റോബയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം 26-ന് നാട്ടിലെത്തിക്കും

മാനിറ്റോബ സ്റ്റെയിൻബാക്കിന് സമീപം പരിശീലനപ്പറക്കലിനിടെ ചെറു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്‍റെ മൃതദേഹം ജൂലൈ 26 ശനിയാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം ജൂലൈ 24-ന് ടൊറൻ്റോയിൽ നിന്നും തിരിക്കുന്ന എ.ഐ. 188 എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും.

ജൂലൈ 25-ന് ഉച്ചയ്ക്ക് മൃതദേഹം ഡൽഹി വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്നും ജൂലൈ 26-ന് രാവിലെ 8:10-ന് മൃതദേഹം കൊച്ചിയിൽ എത്തിക്കും. തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്‍റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. 2023-ലാണ് ഫ്ലൈറ്റ് ട്രെയിനിങ് കോഴ്സ് പഠിക്കുന്നതിനായി ശ്രീഹരി കാനഡയിലെത്തിയത്.

ജൂലൈ 8-ന് രാവിലെ എട്ടരയോടെ മാനിറ്റോബ ഹാനോവറിലെ റൂറൽ മുനിസിപ്പാലിറ്റിയിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ കാനഡ സ്വദേശിനി സാവന്ന മേയ് റോയ്‌സും മരിച്ചിരുന്നു. 

You might also like

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

Top Picks for You
Top Picks for You