newsroom@amcainnews.com

രേഖകളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് ആല്‍ബര്‍ട്ട

ആല്‍ബര്‍ട്ടയില്‍ അനധികൃതമായി താമസിക്കുന്ന( രേഖകളില്ലാതെ) കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുന്നതില്‍ ആശങ്കയറിയിച്ച് കുടുംബങ്ങളും മനുഷ്യാവകാശ സംഘടനകളും. രേഖകളില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം അനുവദിക്കാന്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് എഡ്മിന്റന്‍ പബ്ലിക് സ്‌കൂള്‍ ട്രസ്റ്റിമാര്‍ ആല്‍ബര്‍ട്ട സര്‍ക്കാരിനു മുന്‍പാകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ഡെമട്രിസ് നിക്കോളൈഡ്‌സ് ഈ വിഷയത്തില്‍ ഇതുവരെ വ്യക്തമായ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല. നികുതിദായകരോടുള്ള ഉത്തരവാദിത്തവും പ്രവിശ്യയിലെത്തുന്നവരോടുള്ള അനുകമ്പയും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ആല്‍ബര്‍ട്ട ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1990-ല്‍ കാനഡ അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശ കണ്‍വെന്‍ഷന്‍ അനുസരിച്ച്, എല്ലാ കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാക്കണം. ഇത് ഒരു പ്രത്യേകാവകാശമല്ല, മറിച്ച് കുട്ടികളുടെ അടിസ്ഥാനപരമായ അവകാശമാണെന്ന് ഇസ്ലാമിക് ഫാമിലി ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് അസോസിയേഷനിലെ സാമൂഹ്യപ്രവര്‍ത്തകയായ സാമന്ത വോക്‌സ് ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ദോഷകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കാനഡയില്‍ ഒന്റാരിയോയില്‍ മാത്രമാണ് രേഖകളില്ലാത്ത കുട്ടികളെയും സ്‌കൂളില്‍ ചേര്‍ക്കാന്‍ നിയമമുള്ളത്. ഇത് കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ നിയമപ്രകാരം വിദ്യാഭ്യാസം എല്ലാവര്‍ക്കും അവകാശമാണെന്നും അവര്‍ഓര്‍മ്മിപ്പിച്ചു.

You might also like

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

നിയമാസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന്, ഫലപ്രഖ്യാപനം മെയ് 4ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

Top Picks for You
Top Picks for You