മൺട്രിയോൾ: ഒന്നര വർഷത്തിന് ശേഷം ഇസ്രയേലിലേക്കുള്ള വിമാന സർവീസ് ജൂണിൽ പുനഃരാരംഭിക്കുമെന്ന് എയർ കാനഡ. ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ഈ മേഖലയിലേക്കുള്ള സർവീസ് നിർത്തിവെച്ചിരുന്നു. ടൊറന്റോയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ നാല് റൗണ്ട് ട്രിപ്പ് ഫ്‌ലൈറ്റുകൾ ജൂൺ 8-ന് ആരംഭിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ അറിയിച്ചു. കൂടാതെ മൺട്രിയോളിൽ നിന്നും മറ്റൊരു സർവീസ് ഓഗസ്റ്റിൽ ആരംഭിക്കും.
സർക്കാർ അധികൃതരുമായും ഇസ്രയേൽ വ്യോമമേഖലയിലേക്ക് മടങ്ങുന്ന മറ്റ് എയർലൈനുകളുമായും ചർച്ച നടത്തുകയും സുരക്ഷാ പരിശോധനകളും നടത്തിയതായി എയർ കാനഡ പറയുന്നു. ടെൽ അവീവിലേക്ക് മാർച്ച് 15-ന് യുണൈറ്റഡ് എയർലൈൻസും ഏപ്രിൽ 1-ന് ഡെൽറ്റ എയർ ലൈനും സർവീസ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.
2023 ഒക്ടോബറിൽ ഇസ്രയേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് എയർ കാനഡ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ ഏപ്രിലിൽ കുറച്ചു നാളത്തേക്ക് സർവീസ് പുനഃരാരംഭിച്ചിരുന്നു. എന്നാൽ, ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് അവ വീണ്ടും നിർത്തിയിരുന്നു.