newsroom@amcainnews.com

അഹമ്മദാബാദ് വിമാന ദുരന്തം: അവസാന മൃതദേഹവും കൈമാറി, ഡിഎൻഎ പരിശോധനകൾ കഴിഞ്ഞു; ആകെ 260 മരണം

ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ നടക്കുകയായിരുന്ന ഡിഎൻഎ പരിശോധന പൂർത്തിയായി. അവസാന മൃതദേഹവും കുടുംബത്തിനു കൈമാറിയതായി അധികൃതർ അറിയിച്ചു. ഇതുവരെയുള്ള മരണസംഖ്യ 260 എന്നാണ് കണക്ക്. മരണസംഖ്യ 275 ആണെന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.

‘‘വിമാനാപകടത്തിൽ മരിച്ചയാളുടെ അവസാന മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയും പൂർത്തിയായി. ഇരയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇതോടെ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 260 ആയി. അപകടത്തിൽ പരുക്കേറ്റ 3 പേർ ചികിത്സയിലാണ്’’ – അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.

മരിച്ചവരിൽ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. ജൂൺ 12ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകർന്നതിനുശേഷം ആകെ മരണസംഖ്യയെക്കുറിച്ചുള്ള കണക്ക് 15 ദിവസത്തിനു ശേഷമാണ് പുറത്തുവിടുന്നത്.

You might also like

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

ഇന്ധനവില കുതിച്ചുയരുന്നു; വിമാനയാത്രാ നിരക്ക് വർദ്ധിപ്പിക്കാനും സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർലൈനുകൾ

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

Top Picks for You
Top Picks for You