newsroom@amcainnews.com

പിതാവ് മരിച്ച ശേഷം ബന്ധുവിനൊപ്പം താമസിച്ച 14കാരിയെ ഭക്ഷണം അടക്കമുള്ള വസ്തുക്കൾ വാങ്ങി നൽകി പ്രലോഭിച്ചു ക്രൂരമായി പീഡിപ്പിച്ചു; 63കാരന് 25 വർഷത്തെ കഠിന തടവ്

ബാരിപാഡ: 14കാരിയെ ക്രൂരമായി പീഡിപ്പിച്ച 63കാരന് 25 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒഡിഷയിലെ ബരിപാഡയിലാണ് സംഭവം. 2022ലാണ് 14 വയസുകാരി പീഡിപ്പിക്കപ്പെട്ടത്. ഗികർഗാഡിയ സ്വദേശിയായ ഹസദേവ് മജ്ഹി എന്നയാൾക്കാണ് പോക്സോ പ്രത്യേക കോടതി 25 വർഷം ശിക്ഷ വിധിച്ചത്.

അറുപതിനായിരം രൂപ പിഴയും ഇയാൾ അടയ്ക്കണം. പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൾ അധികമായി ഒന്നര വർഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. 7 ലക്ഷം രൂപ പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണമെന്നാണ് ജില്ലാ ലീഗൽ സർവ്വീസിന് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. 18 സാക്ഷികളേയും മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് വിധി.

പിതാവ് മരിച്ച ശേഷം ബന്ധുവിനൊപ്പം താമസിച്ച 14കാരിയെയാണ് 63കാരൻ പീഡിപ്പിച്ചത്. ഭക്ഷണം അടക്കമുള്ള വസ്തുക്കൾ വാങ്ങി നൽകി പ്രലോഭിച്ചായിരുന്നു പീഡനം. രണ്ട് മാസത്തിന് ശേഷം ഇയാൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ ഭയന്നുപോയ 14കാരി വിവരം ബന്ധുവിനോട് പറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 63കാരനെ അറസ്റ്റ് ചെയ്തത്.

You might also like

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി സമ്മർദ്ദവുമായി പ്രീമിയർമാർ; പരിഷ്കരണത്തിൽ ദേശീയ ചർച്ചകൾ വേണമെന്ന് വിദഗ്ദ്ധർ

ഓഗസ്റ്റിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 225 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഐആർസിസി

നവാജോ നേഷനില്‍ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് നാല് മരണം

Top Picks for You
Top Picks for You