newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് 2.75 ശതമാനമായി നിലനിർത്തി

കാനഡയുമായുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാരയുദ്ധം രൂക്ഷമായതിനാൽ ബാങ്ക് ഓഫ് കാനഡ പ്രധാന പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി. മാർച്ചിൽ സെൻട്രൽ ബാങ്ക് അതിൻ്റെ പോളിസി നിരക്ക് കാൽ പോയിൻ്റ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ മാസം വാർഷിക പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ 10 മാസത്തിനുള്ളിൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് 225 ബേസിസ് പോയിൻറ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. ജൂണിന് ശേഷം ഇത് ആദ്യമായാണ് ബാങ്ക് നിരക്ക് കുറയ്ക്കുന്നത് താൽക്കാലികമായി നിർത്തുന്നത്.

യുഎസ് താരിഫ് കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് കാണാൻ സെൻട്രൽ ബാങ്കിന് കൂടുതൽ സമയം നൽകുന്നതിനാണ് പ്രധാന നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതെന്ന് ഗവർണർ ടിഫ് മക്ലെം പറയുന്നു. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാൻ ബാങ്ക് ഓഫ് കാനഡ പ്രതിജ്ഞാബദ്ധമാണെന്നും ഭാവിയിലെ നിരക്ക് തീരുമാനങ്ങളുമായി ശ്രദ്ധാപൂർവം മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

അമേരിക്കയിൽ വീണ്ടും ഭൂചലനം; 2.7 തീവ്രത

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

Top Picks for You
Top Picks for You