newsroom@amcainnews.com

സിദ്ധാർത്ഥന്റെ മരണം: അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി; പ്രതികളായ വയനാട് പൂക്കോട് വെറ്റിനറി കോളജിലെ 19 വിദ്യാർത്ഥികളെ പുറത്താക്കിയെന്ന് കേരള വെറ്ററിനറി സർവകലാശാല

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികളെ കേരള വെറ്ററിനറി സർവകലാശാല പുറത്താക്കി. ഹൈക്കോടതിയിലാണ് വിദ്യാർത്ഥികൾക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സർവകലാശാല അറിയിച്ചത്. 19 വിദ്യാർത്ഥികൾ കുറ്റക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും സർവകലാശാല കോടതിയെ അറിയിച്ചു. സിദ്ധാർത്ഥന്റെ അമ്മ എംആർ ഷീബ നൽകിയ ഹർജിയിലാണ് മറുപടി. 19 പേർക്ക് മറ്റ് ക്യാമ്പസുകളിൽ പ്രവേശനം നൽകിയത് ചോദ്യം ചെയ്തായിരുന്നു ഹർജി.

2024 ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് ക്രൂര മർദ്ദനത്തിൻറെ വാർത്തയിലേക്കാണ്. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥനെതിരെ നടന്നത്. കോളേജിൽ സഹപാഠികളും സീനിയർ വിദ്യാർത്ഥികളും ചേർന്ന് സിദ്ധാർത്ഥനെ പരസ്യവിചാരണ ചെയ്തു. ഹോസ്റ്റൽ മുറി, ഡോർമെറ്ററി, നടുമുറ്റം, സമീപത്തെ കുന്ന് എന്നിവിടങ്ങളിൽ വെച്ചായിരുന്നു സിദ്ധാർത്ഥനെതിരെ ക്രൂര മർദ്ദനം നടന്നത്. ദിവസങ്ങളോളം നീണ്ട ക്രൂര മർദ്ദനങ്ങൾക്ക് ഒടുവിലാണ് ഹോസ്റ്റലിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

You might also like

ഇന്ത്യ-യു.എ.ഇ പ്രതിരോധ സഖ്യം ശക്തമാകുന്നു: 5 ബില്യൺ ഡോളറിന്റെ നിക്ഷേപം; ഡ്രോണുകളും മിസൈലുകളും നാവിക പ്ലാറ്റ്‌ഫോമുകളും സംയുക്തമായി നിർമ്മിക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനം സെപ്റ്റംബർ 12, 13 തീയതികളിൽ

വിചാരണ വൈകിയാൽ കസബിന് ജാമ്യം ലഭിക്കുമായിരുന്നോ? യുഎപിഎ ജാമ്യ ഉത്തരവ് വലിയ ബെഞ്ചിന് വിടാൻ കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു

ട്രംപിന്റെ കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങളിൽ ഇന്ത്യ ഉന്നയിച്ച ആശങ്കകളോട് പ്രതികരിച്ച് മാർക്കോ റൂബിയോ; “തർക്കവിഷയങ്ങൾ ഉണ്ടായേക്കാം”

രാഷ്ട്രപതി ഭവനിൽ പത്മ പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി മുർമു; നടൻ ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതി

എണ്ണൂറിലധികം ഇറ്റാലിയൻ കമ്പനികൾ ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നു: ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി

Top Picks for You
Top Picks for You