newsroom@amcainnews.com

വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, അനുയായികൾ വഴി നിരന്തരം ബുദ്ധിമുട്ടിച്ചു; മുൻ സിഐടിയു നേതാവ് 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മുൻ സിഐടിയു നേതാവ് കരകുളം മുല്ലശ്ശേരി മുക്കോല ജംക്ഷനിൽ മേലെ പതിയനാട്ടു വീട്ടിൽ ബിനു എന്ന സനൽ കുമാറിനെ കോടതി വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കു ശിക്ഷിച്ചു. പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.

തന്റെ വീടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന യുവതിയെ തന്റെ തന്നെ അനുയായികളെ വിട്ട് പ്രതി മനഃപൂർവം ബുദ്ധിമുട്ടിക്കുകയായിരുന്നു. ഇതിനുശേഷം പ്രശ്നം പരിഹരിച്ചു തരാമെന്നും കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. എതിർക്കാൻ ശ്രമിച്ച യുവതിയുടെ ഷാൾ കൊണ്ട് അവരെ കെട്ടിയിട്ടു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കാട്ടായിക്കോണംം ജെ.കെ. അജിത് പ്രസാദ് ഹാജരായി.

You might also like

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

Top Picks for You
Top Picks for You