newsroom@amcainnews.com

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്; മെഡിക്കൽ കോളേജിലെത്തി മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും. രണ്ടു ദിവസം കൂടി അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും. ഡിസ്ചാർജ് അനുവദിച്ചാൽ ജയിലിൽ എത്തിക്കും. മറ്റു കേസുകളിലെ അറസ്റ്റ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മാത്രമേ രേഖപ്പെടുത്തൂവെന്നും അഫാനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിവൈഎസ്‌പി പറഞ്ഞു.

അതേസമയം ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അഫാൻ്റെ മാതാവ് ഷെമിനയുടെ മൊഴി നാളെ രേഖപ്പെടുത്തുമെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി. ഷെമിനയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

ക്യൂബ പ്രതിസന്ധിയിൽ: ക്യൂബൻ അംബാസിഡർ ഇന്ന് കനേഡിയൻ പാർലമെൻ്റിൽ

ആഗോള ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി ട്രംപ്; ലോകവ്യാപാര രംഗത്ത് വൻ പ്രത്യാഘാതങ്ങൾക്ക് സാധ്യത, കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇളവ്

നീതിയുടെ വിജയം, ട്രംപിന് ചുറ്റും മതിലുകൾ അടയുന്നു; തീരുവകൾക്കെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ഒന്റാറിയോ പ്രീമിയർ

കുടിയേറ്റ നയത്തിൽ കടുത്ത നീക്കവുമായി ഡാനിയേൽ സ്മിത്ത്; ആൽബർട്ടയിലെ വിദേശ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചേക്കും

വിന്‍റർ ഒളിമ്പിക്സ് 2026: പുരുഷ ഹോക്കിയിൽ യു എസ് ജേതാക്കൾ, കാനഡക്ക് തോൽവി

വിദ്യാഭ്യാസ മേഖലയിൽ പുതിയ നീക്കം; 476 സ്കൂളുകളിൽ പ്രത്യേക സഹായ സംഘങ്ങളെ വിന്യസിക്കാൻ ആൽബർട്ട

Top Picks for You
Top Picks for You