newsroom@amcainnews.com

വെഞ്ഞാറമൂട്ടിലെ ക്രൂരകൊലപാതക പരമ്പര: കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന്, പ്രത് അഫ്നാന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി; വിവാഹത്തിന് വീട്ടുകാർക്ക് സമ്മതച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ക്രൂരകൊലപാതക പരമ്പരയിൽ ഞെട്ടി കേരളം. കൊല്ലപ്പെട്ട സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. പ്രത് അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് കൂട്ടകൊല എന്നാണ് അഫ്നാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇന്നലെ രാവിലെ 10നും 6നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര.

കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ അഫ്നാനും പെൺകുട്ടിയും തമ്മിൽ ഉള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു എന്നായിരുന്നു ഫർസാനയുടെ ബന്ധു താഹ പറയുന്നത്. വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നു. പ്രണയബന്ധം പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നു. പെൺകുട്ടി ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിയത് മൂന്നരയോടെയാണ്. ട്യൂഷൻ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അഫ്നാനൊപ്പം ബൈക്കിൽ പോകുന്നത് കണ്ടിരുന്നുവെന്നും താഹ പറഞ്ഞു.

You might also like

നിയന്ത്രണം തിരിച്ചടിയായി; ഒൻ്റാരിയോ കോളജുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്

ഓസ്‌ട്രേലിയയിലെ ‘ന്യൂ ഹോപ്പ്’ കൽക്കരി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി മറ്റൊരു കമ്പനിയെ ഏറ്റെടുക്കാൻ ശ്രമിച്ചേക്കാം

വണ്ടിയെടുക്കാത്തവർക്കും പെറ്റി വരുന്നുണ്ടോ? തെറ്റായ ട്രാഫിക് പിഴകൾക്കെതിരെ എങ്ങനെ പരാതിപ്പെടാം; വഴി പറഞ്ഞ് പൊലീസ്

പുതിയ നിയമപരിഷ്‌കാരവുമായി ഒൻ്റാരിയോ; മാറ്റങ്ങൾ ജൂൺ മുതൽ പ്രാബല്യത്തിൽ

ചൈനയിലെ കല്‍ക്കരി ഖനിയിലെ സ്‌ഫോടനം:  മരണം 82

ബ്ലൂ ലൈസൻസ് പ്ലേറ്റ് വിവാദം: ഫോർഡ് സർക്കാർ കോടതിയിലേക്ക്

Top Picks for You
Top Picks for You