വാഷിംഗ്ടൺ : ഇസ്രയേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് ഉത്തരവിട്ടതിന് പിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര കോടതിയുടെ ഈ നടപടിയിലൂടെ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ട്രംപ് ആരോപിക്കുന്നത്. കൂടാതെ, അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ കോടതി ഏർപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറയുന്നു.
കോടതിക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുകയും ഉദ്യോഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലേക്കുമുള്ള വിസയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഒപ്പം, ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആസ്തി മരവിപ്പിക്കുകയും ചെയ്യും.