വാഷിംഗ്ടൺ: അമേരിക്കൻ കാര്യക്ഷമതാ വകുപ്പിന്റെ സർവ നിയന്ത്രണവും നല്കി അതിന്റെ തലപ്പത്ത് പ്രസിഡന്റ് ട്രെംപ് അവരോധിച്ച ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ നടപടികളിൽ തൊഴിലാളികൾക്കിടയിൽ കടുത്ത അമർഷം. ഈ സാഹചര്യത്തിൽ മസ്‌കിനെ തൊഴിലാളിവിരുദ്ധ നടപടികളിൽ നിന്ന് പിന്തിരിപ്പിക്കാൻ തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷനായ എ.എഫ്.എൽ.-സി.ഐ.ഒ രംഗത്തെത്തി.
ജീവിക്കിക്കാനായി ജോലിയെടുക്കുന്ന തൊഴിലാളികൾക്കെതിരെ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുയാണെന്ന് സംഘടന കുറ്റപ്പെടുത്തി. സർക്കാരിന്റെ പ്രവർത്തനങ്ങളേയും എ.എഫ്.എൽ.-സി.ഐ.ഒ. പ്രസിഡന്റ് ലിസ് ഷുലർ വിമർശിച്ചു. കാര്യക്ഷമതാ വകുപ്പിന്റെ നിലപാടുകൾക്കെതിരേ പലതരത്തിലുള്ള പ്രചാരണം ആരംഭിക്കുയാണ് തൊഴിലാളി യൂണിയനുകൾ. കാപ്പിറ്റോൾ ഹില്ലിലെയും മറ്റ് തൊഴിലാളി ഗ്രൂപ്പുകളിലെയും സഖ്യകക്ഷികളുമായി ചേർന്ന് ശക്തമായ പ്രതിഷേധങ്ങളും ആലോചിക്കുന്നുണ്ട്.
വമ്പൻ റാലികൾ നടത്താനും ലക്ഷ്യമിടുന്നുണ്ട്