newsroom@amcainnews.com

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക

വെനസ്വേലന്‍ തീരത്ത് മയക്കുമരുന്ന് ബോട്ടുകളില്‍ ചരക്ക് കയറ്റാന്‍ ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രം അമേരിക്ക തകര്‍ത്തതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വെനസ്വേലന്‍ സര്‍ക്കാരിനെതിരായ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി ആദ്യമായാണ് അമേരിക്ക കരപ്രദേശത്ത് സൈനിക നീക്കം നടത്തുന്നത്. അതേസമയം അമേരിക്കയുടെ ഈ സൈനിക നീക്കത്തിനെതിരെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ രൂക്ഷമായി പ്രതികരിച്ചു. മയക്കുമരുന്ന് വേട്ട എന്ന പേരില്‍ രാജ്യത്തെ സാധാരണക്കാരെയാണ് അമേരിക്ക ആക്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മയക്കുമരുന്ന് ബോട്ടുകളില്‍ ലഹരിവസ്തുക്കള്‍ നിറയ്ക്കുന്ന ഡോക്ക് ഏരിയയില്‍ വലിയൊരു സ്‌ഫോടനം ഉണ്ടായതായി ട്രംപ് പറഞ്ഞു. ‘ഞങ്ങള്‍ എല്ലാ ബോട്ടുകളും തകര്‍ത്തു, ഇപ്പോള്‍ ആ പ്രദേശം തന്നെ ഇല്ലാതാക്കിയിരിക്കുന്നു,’ ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്തിയത് യുഎസ് സൈന്യമാണോ അതോ സിഐഎ ആണോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ട്രംപ് വിസമ്മതിച്ചു. എന്നാല്‍ സിഐഎ നടത്തിയ ഡ്രോണ്‍ ആക്രമണമാണിതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെനസ്വേലയിലെ ‘ട്രെന്‍ ഡി അരഗ്വ’ (Tren de Aragua) എന്ന ഗുണ്ടാസംഘം മയക്കുമരുന്ന് സംഭരിക്കാന്‍ ഉപയോഗിച്ചിരുന്ന കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മയക്കുമരുന്ന് കടത്തുന്ന ബോട്ടുകളെ കടലില്‍ വെച്ച് തകര്‍ക്കുന്ന രീതി അമേരിക്ക സ്വീകരിച്ചിരുന്നു. എന്നാല്‍ കരയിലുള്ള ഒരു കേന്ദ്രം ആക്രമിക്കുന്നത് ഇതാദ്യമാണ്.

You might also like

‘ഫോറെവർ കനേഡിയൻ പെറ്റീഷൻ’; പ്രത്യേക സമിതി രൂപികരിച്ച് ഡാനിയേൽ സ്മിത്ത്

തീപിടുത്തത്തിന് സാധ്യത, ‘ലോജിക്സ്’ പവർ ബാങ്കുകൾക്ക് ഹെൽത്ത് കാനഡയുടെ വിലക്ക്; 20,000 പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു

ഫ്രാങ്ക് സ്ട്രോനാക് ലൈംഗികാതിക്രമക്കേസ്: പതിറ്റാണ്ടുകൾക്ക് ശേഷവും മാറാത്ത മുറിവ്; കോടതിയിൽ പൊട്ടിക്കരഞ്ഞ് പരാതിക്കാരി

കാൽഗറിയിൽ നാല് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്

ടാക്സ് ഫയലിംഗ് സീസൺ ഇന്നുമുതൽ; അവസാന തീയതി ഏപ്രിൽ 30, പുതുക്കിയ നിയമങ്ങൾ അറിയാം

ആൽബെർട്ട പ്രവിശ്യയിൽ പ്രാഥമിക ആരോഗ്യ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമെന്ന് സർക്കാർ; ഡോക്ടർമാരെ കണ്ടെത്താൻ പുതിയ പോർട്ടൽ

Top Picks for You
Top Picks for You