newsroom@amcainnews.com

വെനസ്വേലയിൽ ആദ്യ കരയാക്രമണം നടത്തി അമേരിക്ക

വെനസ്വേലന്‍ തീരത്ത് മയക്കുമരുന്ന് ബോട്ടുകളില്‍ ചരക്ക് കയറ്റാന്‍ ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രം അമേരിക്ക തകര്‍ത്തതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വെനസ്വേലന്‍ സര്‍ക്കാരിനെതിരായ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായി ആദ്യമായാണ് അമേരിക്ക കരപ്രദേശത്ത് സൈനിക നീക്കം നടത്തുന്നത്. അതേസമയം അമേരിക്കയുടെ ഈ സൈനിക നീക്കത്തിനെതിരെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ രൂക്ഷമായി പ്രതികരിച്ചു. മയക്കുമരുന്ന് വേട്ട എന്ന പേരില്‍ രാജ്യത്തെ സാധാരണക്കാരെയാണ് അമേരിക്ക ആക്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മയക്കുമരുന്ന് ബോട്ടുകളില്‍ ലഹരിവസ്തുക്കള്‍ നിറയ്ക്കുന്ന ഡോക്ക് ഏരിയയില്‍ വലിയൊരു സ്‌ഫോടനം ഉണ്ടായതായി ട്രംപ് പറഞ്ഞു. ‘ഞങ്ങള്‍ എല്ലാ ബോട്ടുകളും തകര്‍ത്തു, ഇപ്പോള്‍ ആ പ്രദേശം തന്നെ ഇല്ലാതാക്കിയിരിക്കുന്നു,’ ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്തിയത് യുഎസ് സൈന്യമാണോ അതോ സിഐഎ ആണോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ട്രംപ് വിസമ്മതിച്ചു. എന്നാല്‍ സിഐഎ നടത്തിയ ഡ്രോണ്‍ ആക്രമണമാണിതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെനസ്വേലയിലെ ‘ട്രെന്‍ ഡി അരഗ്വ’ (Tren de Aragua) എന്ന ഗുണ്ടാസംഘം മയക്കുമരുന്ന് സംഭരിക്കാന്‍ ഉപയോഗിച്ചിരുന്ന കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മയക്കുമരുന്ന് കടത്തുന്ന ബോട്ടുകളെ കടലില്‍ വെച്ച് തകര്‍ക്കുന്ന രീതി അമേരിക്ക സ്വീകരിച്ചിരുന്നു. എന്നാല്‍ കരയിലുള്ള ഒരു കേന്ദ്രം ആക്രമിക്കുന്നത് ഇതാദ്യമാണ്.

You might also like

വെടിനിർത്തൽ പാളി; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി ഒഴിയുന്നില്ല

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

സാംസങ് സ്മാർട്ട്‌ഫോണുകളിലെ സ്ഥിരം മെസേജിംഗ് ആപ്പായ ‘സാംസങ് മെസേജസ്’ നിർത്തലാക്കുന്നു; ഗൂഗിൾ മെസേജസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

ലിബറലുകളെ നേരിടാൻ പുതിയ തന്ത്രം; പൊയിലീവിന്റെ സൗമ്യരൂപം വോട്ടർമാരെ സ്വാധീനിക്കുമോ?

അപ്പോളോ 13-ന്റെ റെക്കോർഡ് തകർക്കാൻ ആർട്ടെമിസ് II; ചന്ദ്രന് പിന്നിലെ വിസ്മയങ്ങൾ തേടി മനുഷ്യൻ

Top Picks for You
Top Picks for You