newsroom@amcainnews.com

കാനഡയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വൻ പ്രതിസന്ധി; ആശുപത്രികളിലെ കാത്തിരിപ്പ് സമയം കൂടുന്നു, അരലക്ഷത്തോളം രോ​ഗികൾ ഡോക്ടറെ കാണാതെ മടങ്ങിയെന്ന് റിപ്പോർട്ട്

കാനഡയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വർദ്ധിച്ചുവരുന്ന പ്രതിസന്ധി വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ വർഷം ഏകദേശം അഞ്ച് ലക്ഷത്തോളം കനേഡിയൻമാർ അടിയന്തര വിഭാഗങ്ങളിൽ ചികിത്സ ലഭിക്കുന്നതിനു മുമ്പുതന്നെ മടങ്ങിപ്പോയതായാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്. നീണ്ട കാത്തിരിപ്പ് സമയം കാരണം ഡോക്ടറെ കാണാതെ ആശുപത്രി വിടുന്നവരുടെ എണ്ണം വർഷം തോറും വർദ്ധിക്കുകയാണ്. കാനഡയിലെ ആശുപത്രികളിൽ ജീവനക്കാരുടെയും, കുടുംബ ഡോക്ടർമാരുടെയും എണ്ണത്തിലുള്ള കുറവും അടിയന്തര വിഭാഗത്തിൽ കിടക്കകൾക്കായി കാത്തിരിക്കുന്ന രോഗികളുടെ വർദ്ധനയും വലിയ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിദഗ്ധർ പറയുന്നു.

ആരോഗ്യസംരക്ഷണ സംവിധാനം താറുമാറായതിൻ്റെ സൂചനയാണ് ഈ ഗുരുതരമായ സാഹചര്യമെന്ന് പലരും അഭിപ്രായപ്പെടുന്നു. രോഗികൾക്ക് ആവശ്യമായ പരിചരണം സമയബന്ധിതമായി ലഭിക്കാത്തത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, ന്യൂ ബ്രൺസ്‌വിക്കിൽ മാത്രം ഏകദേശം 60,000 പേരാണ് കഴിഞ്ഞ വർഷം ചികിത്സ കിട്ടാതെ മടങ്ങിപ്പോയത്. ഈ പ്രശ്‌നം ദീർഘകാലമായി നിലനിൽക്കുന്നതും എന്നാൽ വർഷം കഴിയുന്തോറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതുമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രശ്നം പരിഹരിക്കാൻ AI സാങ്കേതികവിദ്യയും സ്വകാര്യ സംഭാവനകളും പോലുള്ള പുതിയ വഴികൾ ചില ആശുപത്രികൾ പരീക്ഷിക്കുന്നുണ്ടെങ്കിലും, രാജ്യവ്യാപകമായി ഈ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് ശക്തമായ പരിഷ്കാരങ്ങൾ ആവശ്യമാണ്.

You might also like

B35 ബുള്ളറ്റ് ട്രെയിൻ പദ്ധതി: 350 കി.മീ വേഗതയുള്ള അതിവേഗ ട്രെയിൻ നിർമ്മാണത്തിനായി NHSRCL ശേഷി വിലയിരുത്തൽ ആരംഭിച്ചു

താമരശ്ശേരിയിൽ വൻ വ്യാജചാരായ വേട്ട: 110 ലിറ്റർ ചാരായം എക്സൈസ് പിടികൂടി

ജൂൺ 30-ന് പുതിയ മൂൺ ബേസ് ദൗത്യത്തിന്റെ പുരോഗതി നാസ പ്രഖ്യാപിക്കും

തൃശൂരിൽ മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു: അന്വേഷണവുമായി പോലീസ്

പ്രവാസികൾക്ക് ആശ്വാസം; അന്താരാഷ്ട്ര നമ്പറുകളിലും ഇനി യുപിഐ ഇടപാടുകൾ, കൈകോർത്ത് പേടിഎം!

പെന്തെക്കൊസ്ത് മിഷൻ (NTC) രാജ്യാന്തര കൺവൻഷൻ ജൂലൈ 8 മുതൽ പെൻസിൽവേനിയയിൽ

Top Picks for You
Top Picks for You