newsroom@amcainnews.com

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

മോസ്കോ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടിത്തം. യുക്രെയ്ന്റെ ഡ്രോൺ എണ്ണ സംഭരണശാലയിലെ കൂറ്റൻ ഇന്ധന ടാങ്കുകളിലൊന്നിൽ പതിച്ചതായും ഇതാണ് തീപിടിത്തത്തിനു കാരണമായതെന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീ നിയന്ത്രണ വിധേയമാക്കാനായി നൂറിലേറെ അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് റീജിയനൽ‌ ഗവർണർ വെന്യാമിൻ കോന്ദ്രോതിയേവ് പറഞ്ഞു.

2000 ക്യൂബിക് മീറ്റർ സംഭരണശേഷിയുള്ള ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. അപകടത്തിനു പിന്നാലെ സോച്ചിയിലെ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. റയാസാൻ, പെൻസ തുടങ്ങിയ നഗരങ്ങൾ ലക്ഷ്യമിട്ടും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായാണ് റഷ്യ ആരോപിക്കുന്നത്.

യുക്രെയ്ൻ കഴിഞ്ഞരാത്രി മുതൽ തൊടുത്തുവിട്ട 93 ഡ്രോണുകൾ പ്രതിരോധിച്ചതായി റഷ്യ അവകാശപ്പെടുന്നു. ഇതിൽ 60 എണ്ണവും തടുത്തത് കരിങ്കടലിനു മുകളിൽവച്ചാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, മികോലെയ്‌വിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ഏഴു പേർക്ക് പരുക്കേറ്റതായാണ് യുക്രെയ്ൻ‌ ആരോപിക്കുന്നത്. മിസൈൽ ആക്രമണത്തിൽ വീടുകളടക്കം തകർന്നതായും റഷ്യ തുടർച്ചയായി ആക്രമണം നടത്തിയെന്നും യുക്രെയ്ൻ പറയുന്നു.

You might also like

കാൽഗറിയിൽ നാല് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്

എല്‍ മെന്‍ചോയുടെ കൊലപാതകം: മെക്‌സിക്കോയില്‍ കലാപം; ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി എംബസി

2026 വിന്‍റർ ഒളിംപിക്സ്: ഫിൻലൻഡിനെ തകർത്ത് കാനഡ ഐസ് ഹോക്കി ഫൈനലിൽ

കാനഡ-യുഎസ് ചർച്ച: ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താൻ ഡൊമിനിക് ലെബ്ലാങ്ക്

തീപിടുത്തത്തിന് സാധ്യത, ‘ലോജിക്സ്’ പവർ ബാങ്കുകൾക്ക് ഹെൽത്ത് കാനഡയുടെ വിലക്ക്; 20,000 പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു

വിനിപെഗിലെ എമർജൻസി വാർഡുകളിൽ ചികിത്സ ലഭിക്കാതെ മടങ്ങുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; നാലിലൊരാൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You