newsroom@amcainnews.com

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം:മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാന്ദന്‍ അന്തരിച്ചു. 101 വയസ്സായിരുന്നു. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതോടെയാണ് വി എസിന്റെ ആരോഗ്യനില ഗുരതരമായത്. പട്ടം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരുന്ന വിഎസിനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിചരിച്ചിരുന്നത്. വിഎസിന്റെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയില്‍ എത്തിയിരുന്നു.

വിഎസിന്റെ മൃതദേഹം ഇന്ന് രാത്രി വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ ദര്‍ബാര്‍ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ സംസ്‌കാരം നടക്കും. പാര്‍ട്ടി പതാകകള്‍ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി.

You might also like

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മെയ് 23 മുതൽ 26 വരെ ഇന്ത്യ സന്ദർശിക്കും

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലിവിയ ചൗ രണ്ടാം തവണയും മത്സരരംഗത്ത്

രൂപത്തെച്ചൊല്ലിയുള്ള പരിഹാസം; കരിയർ തകർച്ചയുടെ വക്കിൽ നിന്നും ചരിത്രനേട്ടത്തിലേക്ക് കുതിച്ച ഗുരീന്ദർവീറിന്റെ കഥ

കാനഡയിലെ വർക്ക് പെർമിറ്റ് അപേക്ഷകർക്കായുള്ള പുതിയ ഭാഷാ പരീക്ഷാ നിയമങ്ങൾ 2026 പകുതിയോടെ പ്രാബല്യത്തിൽ വന്നേക്കും

ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി: ഹരിത സാങ്കേതികവിദ്യയും 6ജി-യും പ്രധാന തീരുമാനങ്ങളിൽ

ഡൽഹിയിൽ നിന്ന് ജേവാർ വിമാനത്താവളത്തിലേക്ക് 21 മിനിറ്റ്: നോയിഡ വിമാനത്താവളത്തെ വാരണാസി ബുള്ളറ്റ് ട്രെയിനുമായി ബന്ധിപ്പിക്കാൻ പുതിയ ആർ.ആർ.ടി.എസ് (RRTS) കോറിഡോർ

Top Picks for You
Top Picks for You