newsroom@amcainnews.com

കാട്ടുതീ ഭീഷണി: ഇന്‍സിഡന്റ് റെസ്പോണ്‍സ് ഗ്രൂപ്പ്-കാര്‍ണി കൂടിക്കാഴ്ച ഇന്ന്

രാജ്യത്തുടനീളം പടര്‍ന്നുപിടിക്കുന്ന കാട്ടുതീ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് ഇന്‍സിഡന്റ് റെസ്പോണ്‍സ് ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തും. മെയ്, ജൂണ്‍ മാസങ്ങളിലുണ്ടായ കാട്ടുതീ തരംഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പ് പ്രധാനമന്ത്രി മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാരുമായും യോഗം ചേര്‍ന്നിരുന്നു. കാട്ടുതീക്ക് ഒരു ഇടവേള വന്നെങ്കിലും പിന്നീട് സസ്‌കാച്വാന്‍, മാനിറ്റോബ, വടക്കന്‍ ഒന്റാരിയോ എന്നിവിടങ്ങളില്‍ വീണ്ടും തീ കത്തിപ്പടരുകയാണ്.

നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീ കാരണം മാനിറ്റോബയില്‍ ആറായിരത്തിലധികം ആളുകള്‍ നിലവില്‍ വീടുകളില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. ലിന്‍ ലേക്ക്, സ്‌നോ ലേക്ക് എന്നീ കമ്മ്യൂണിറ്റികള്‍ ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം തവണയും താമസക്കാരോട് പലായനം ചെയ്യാന്‍ ഉത്തരവിട്ടു. സസ്‌കാച്വാനില്‍ കാട്ടുതീ കാരണം നിരവധി കമ്മ്യൂണിറ്റികളിലായി ഏകദേശം 1,000 താമസക്കാരെ ഒഴിപ്പിച്ചു. കൂടാതെ കാട്ടുതീ പുക പടര്‍ന്നതോടെ കാനഡയിലെ നിരവധി നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്.

You might also like

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

പ്രൊഫ. എം.കെ സാനു അന്തരിച്ചു

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You