newsroom@amcainnews.com

മാനിറ്റോബയില്‍ കാട്ടുതീ രൂക്ഷം: ഏഴ് വീടുകള്‍ കത്തിനശിച്ചു

നോര്‍ത്തേണ്‍ മാനിറ്റോബയിലുണ്ടായ കാട്ടുതീയില്‍ ഏഴ് വീടുകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഭയാനകമായ ദിവസമായിരുന്നുവെന്ന് പ്രാദേശിക ഫസ്റ്റ് നേഷന്‍ വിഭാഗമായ ടാറ്റാസ്‌ക്വെയാക് ക്രീ നേഷന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഇവര്‍ ഉറപ്പ് നല്‍കി. വെള്ളിയാഴ്ച കമ്മ്യൂണിറ്റിയുടെ നോര്‍ത്ത്-വെസ്റ്റ് ഭാഗത്ത് നിന്നാരംഭിച്ച തീ ശക്തമായ കാറ്റില്‍ ആളിപ്പടര്‍ന്നതോടെ, 175 താമസക്കാരെ ഗില്ലാമിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ടാറ്റാസ്‌ക്വെയാക്കിന് സമീപമുള്ള കാട്ടുതീ, മേയ് അവസാനം മുതല്‍ അനിയന്ത്രിതമായി കത്തിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍ അവസാനത്തോടെ കുറച്ച് ദിവസത്തേക്ക് നിയന്ത്രണത്തിലായെങ്കിലും പിന്നീട് വീണ്ടും അനിയന്ത്രിതമായി മാറി. ഈ വര്‍ഷം രണ്ടാം തവണയാണ് ലിന്‍ ലേക്കിലെ 600 താമസക്കാരെയും കാട്ടുതീ ഭീഷണി കാരണം മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

മാനിറ്റോബയില്‍ സമീപ വര്‍ഷങ്ങളിലുണ്ടായതില്‍ വെച്ച് ഏറ്റവും മോശം കാട്ടുതീ സീസണുകളിലൊന്നാണ് ഇത്. ജൂണില്‍ ഏകദേശം 21,000 പേര്‍ക്ക് വീടുകള്‍ വിട്ട് പോകേണ്ടിവന്നിരുന്നു.

You might also like

കാനഡ-യുഎസ് വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കും: വൈറ്റ് ഹൗസ്

പഴയ ‘ചങ്കി’ന് അമേരിക്കൻ പ്രസിഡൻ്റിന്റെ മുന്നറിയിപ്പ്; ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ വിമർശനം കടുപ്പിച്ചു, എലോൺ മസ്കിനെ നാട് കടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഡോണൾഡ് ട്രംപ്

സിബിൽ റിപ്പോർട്ടിൽ സാമ്പത്തിക അച്ചടക്കമില്ല! അനുജനെ സഹായിച്ച ചേട്ടന് എസ്ബിഐയിൽ ലഭിച്ച ജോലി നഷ്ടമായി; ബാങ്ക് നിലപാട് ശരിവച്ച് കോടതിയും

ടെക്സസിൽ മിന്നല്‍പ്രളയം: 51 മരണം; വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്

കനേഡിയൻ സേനയിലെ അംഗങ്ങൾ ഉൾപ്പെട്ട വിവാദ ഫേസ്ബുക്ക് പേജ്: സൈനിക പോലീസ് അന്വേഷണം തുടങ്ങി

ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി

Top Picks for You
Top Picks for You