newsroom@amcainnews.com

ലൊസാഞ്ചലസ് കുടിയേറ്റ പ്രക്ഷോഭം യുഎസിലുടനീളം വ്യാപിക്കുന്നു

ലൊസാഞ്ചലസിലെ കുടിയേറ്റ പ്രക്ഷോഭം യുഎസിലെമ്പാടുമായി വ്യാപിക്കുന്നു. ‘നോ കിങ്സ്’ എന്നാവശ്യപ്പെട്ടുള്ള രണ്ടായിരത്തോളം ട്രംപ് വിരുദ്ധ റാലികളും പ്രതിഷേധ പരിപാടികളുമാണ് ഇന്നു നടക്കുന്നത്. ലൊസാഞ്ചലസില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുന്നതിനിടെ, റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന ടെക്സസ്, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാഷനല്‍ ഗാര്‍ഡ് സേനയെ തയാറാക്കി നിര്‍ത്തി.

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചുള്ള ജനകീയപ്രക്ഷോഭങ്ങള്‍ പലയിടത്തും അക്രമാസക്തമാണ്. പലയിടങ്ങളിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിന്റെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളുമായി പ്രതിഷേധിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ സെനറ്റര്‍ അലക്സ് പഡിയയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇതിനിടെ, കലിഫോര്‍ണിയയില്‍ നാഷനല്‍ ഗാര്‍ഡ് സേനയെ വിന്യസിച്ച പ്രസിഡന്റ് ട്രംപിന്റെ നടപടി പിന്‍വലിക്കാനാവശ്യപ്പെട്ടുള്ള കോടതിയുത്തരവ് അപ്പീല്‍ കോടതിസ്റ്റേചെയ്തു.

You might also like

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

ഇരട്ട ഭൂചലനത്തിൽ കുലുങ്ങി വെനസ്വേല: മരണസംഖ്യ ലക്ഷം വരെയാകാൻ സാധ്യത

ഇസ്രായേൽ വിരുദ്ധ പരാമർശം: ന്യൂയോർക്കിലെ കോഫി ഷോപ്പ് ഉടമയ്‌ക്കെതിരെ പ്രതിഷേധം

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

യാത്രാ-വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി കാനഡ സ്ട്രോങ്ങ് പാസ് തിരിച്ചെത്തി

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You