newsroom@amcainnews.com

പോളണ്ടിൽ കരോൾ നവ്റോക്കി പുതിയ പ്രസിഡന്റാവും; ട്രംപിന്റെ കടുത്ത അനുകൂലി

വാഴ്സ: പോളണ്ടിലെ വലതുപക്ഷ ദേശീയവാദി കരോൾ നവ്റോക്കി പുതിയ പ്രസിഡന്റാവും. നിലവിലുള്ള സർക്കാരിന് കനത്ത തിരിച്ചടിയാണ് നവ്റോക്കിയുടെ വിജയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരോക്ഷ പിന്തുണയുള്ള യാഥാസ്ഥിതിക ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നവ്റോക്കി തിരഞ്ഞെടുപ്പിൽ 50.89% വോട്ടുനേടിയാണ് വിജയിച്ചത്. എതിർ സ്ഥാനാർഥി യൂറോപ്യൻ അനുകൂല ലിബറൽ സഖ്യത്തിന്റെ സ്ഥാനാർഥിയായ വാഴ്സ മേയർ റഫാൽ ട്രസ്കോവ്സ്കിക്ക് 49.11% വോട്ടാണ് ലഭിച്ചത്. ചരിത്രകാരനും ബോക്സറുമാണ് നവ്റോക്കി (42).

പ്രധാനമന്ത്രി ഡോണൾഡ് ടസ്കിന്റെ പുരോഗമന പരിഷ്കാരങ്ങളെ തടയാൻ പ്രസിഡന്റിന്റെ വീറ്റോ അധികാരം ഉപയോഗിക്കുമെന്ന് നവ്റോക്കി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഭരണം സങ്കീർണമാകും. യൂറോപ്പിലെയും യുഎസിലെയും വലതുപക്ഷ സംഘടനകൾ നവ്റോക്കിയുടെ വിജയത്തെ സ്വാഗതം ചെയ്തു. യൂറോപ്യൻ യൂണിയന് ഫലം തിരിച്ചടിയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ വിമർശകൻ കൂടിയാണ് നവ്റോക്കി. പോളണ്ടിൽ 10 ലക്ഷത്തോളം യുക്രെയ്ൻ അഭയാർഥികളുണ്ട്.

You might also like

ഹൈവേകളിലെ വേഗപരിധി വർധിപ്പിച്ച് ഒൻ്റാരിയോ സർക്കാർ

ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ച് SIMAA കരാട്ടെ എഡ്മിന്‍റൻ

ഇരട്ട ഭൂചലനത്തിൽ കുലുങ്ങി വെനസ്വേല: മരണസംഖ്യ ലക്ഷം വരെയാകാൻ സാധ്യത

ലോകത്തെ ഏറ്റവും ചെലവേറിയ ഭവനവിപണിയായി കാനഡ: റിപ്പോർട്ട്

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

കള്ളനോട്ട് നൽകി തട്ടിപ്പ്: അന്വേഷണം ഊർജ്ജിതമാക്കി കാൽഗറി പോലീസ്

Top Picks for You
Top Picks for You