ഗാസയിൽ 57 പേർ പട്ടിണിമൂലം മരിച്ചതായി ഗാസ സര്‍ക്കാര്‍. മരുന്നും അവശ്യ സാധനങ്ങളും വിലക്കി ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെയാണ് ഗാസയിലെ സ്ഥിതി രൂക്ഷമായത്. ഏറ്റവും ഒടുവിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം പെൺകുഞ്ഞാണ് മരിച്ചത്. പടിഞ്ഞാറൻ ഗാസയിലെ റാൻറ്റിസി ആശുപത്രിയിലാണ് വേണ്ടത്ര ഭക്ഷണം ലഭിക്കാതെ പെൺകുഞ്ഞ് മരിച്ചത്.
രണ്ട് മാസത്തിലേറെയായി തുടരുന്ന ഉപരോധത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ലഭ്യമല്ല.