നിലവാരം പിന്നോട്ടുപോയി, വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവിൽ ഒപ്പിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്; പ്രാബല്യത്തിലാകണമെങ്കിൽ കോൺഗ്രസിന്റെ അംഗീകാരം അനിവാര്യം

വാഷിങ്ടൻ: വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടാനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലെ വിദ്യാഭ്യാസ നിലവാരം പിന്നോട്ടുപോകാൻ കാരണം വകുപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളുടെ നടത്തിപ്പ് ഇനി സ്റ്റേറ്റുകളുടെ ചുമതലയായിരിക്കും. എന്നാൽ, ഉത്തരവ് പ്രാബല്യത്തിലാകണമെങ്കിൽ കോൺഗ്രസിന്റെ അംഗീകാരം കൂടിയേ തീരൂ. ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, നാമമാത്രമായ ചില ചുമതലകൾ തുടർന്നും വഹിക്കുന്ന രീതിയിൽ വകുപ്പ് ഭാഗികമായി നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നത് ട്രംപിന്റെ പ്രകടനപത്രികയിൽ ഇടംപിടിച്ചിരുന്നു.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ടെസ്‌ല സൈബർ ട്രക്കുകൾ തിരിച്ചുവിളിക്കുന്നു

വാഷിങ്ടൻ: സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ടെസ്‌ല സൈബർ ട്രക്കുകൾ തിരിച്ചുവിളിക്കുന്നു. വിൻഡ്ഷീൽഡിന്റെ ഇരു വശങ്ങളിലുമുള്ള പാനൽ വേർപെട്ട് പോകാൻ സാധ്യതയുണ്ടെന്നും ഇത് മറ്റ് റോഡ് അപകടങ്ങൾക്ക് കാരണമാകുമെന്നും അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് തിരിച്ചുവിളിക്കൽ. നാൽപത്താറായിരത്തിലധികം സൈബർട്രക്കുകളെ ഉൾക്കൊള്ളുന്ന നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനാണ് (NHTSA) തിരിച്ചുവിളിക്കൽ ഉത്തരവിട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വിതരണം ചെയ്ത ശേഷം ടെസ്ല നിർമ്മിത വാഹനങ്ങളുടെ എട്ടാമത്തെ തിരിച്ചുവിളിക്കൽ ആണിത്. വിൻഡ്ഷീൽഡിനും ഇരുവശത്തുമുള്ള റൂഫിനും ഇടയിലുള്ള കാന്റ് റെയിൽ ഒരു തരം പശ […]
രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പുതിയ നടപടി; ആദ്യമായി വീട് വാങ്ങുന്നവർക്ക് ജിഎസ്ടി ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

ഓട്ടവ: രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. പത്ത് ലക്ഷം ഡോളറോ അതിൽ താഴെയോ വിലയുള്ള വീടുകൾക്കാണ് നികുതി ഇളവ് ബാധകമാകുന്നത്. ജിഎസ്ടി പിൻവലിക്കുന്നതോടെ കനേഡിയൻ പൗരന്മാർക്ക് 50,000 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ, ഭവനനിർമ്മാണ ചെലവ് കുറയുകയും രാജ്യത്തുടനീളം പുതിയ വീടുകളുടെ നിർമ്മാണം വർധിക്കുമെന്നും മാർക്ക് കാർണി പറഞ്ഞു. എന്നാൽ, അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ […]
യുഎസ് താരിഫ് പ്രതിസന്ധിയിൽ കനേഡിയൻ പൗരന്മാരിൽ ആശങ്ക വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്

ഓട്ടവ: യുഎസ് താരിഫ് പ്രതിസന്ധിയിൽ കനേഡിയൻ പൗരന്മാരിൽ ആശങ്ക വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധത്തെക്കുറിച്ച് പൗരന്മാർക്കിടയിലെ ആശങ്കകളിൽ വർധന ഉണ്ടായതായി ലെഗർ സർവേ വെളിപ്പെടുത്തുന്നു. മാർച്ച് 14 മുതൽ മാർച്ച് 16 വരെ ആയിരത്തി അഞ്ഞൂറിലധികം കാനഡക്കാരിൽ നടത്തിയ സർവേയിൽ 41 % പേരും ഇന്ന് കാനഡ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളായി യുഎസ് താരിഫ് , പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കൻ സാമ്പത്തിക ആക്രമണം എന്നിവയെ കാണുന്നു. സർവേയിൽ പങ്കെടുത്ത കെബെക്കിലെ […]
എക്സ്പ്രസ് എൻട്രി ഡ്രോ: ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 7,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഓട്ടവ: ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള 7,500 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 379 ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിനായി പരിഗണിച്ചത്. 2024 ഫെബ്രുവരി 29ന് ശേഷമുള്ള ഏതൊരു എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിൻ്റെയും ഏറ്റവും കുറഞ്ഞ CRS കട്ട്-ഓഫ് സ്‌കോറാണിത്. ഇന്നത്തെ നറുക്കെടുപ്പ് ഈ മാസത്തിലെ നാലാമത്തെയും ഈ ആഴ്‌ചയിലെ രണ്ടാമത്തെയുമാണ്. മാർച്ച് 17-ന് […]
സ്റ്റുഡൻ്റ് വീസ നിയന്ത്രണത്തെത്തുടർന്ന് രാജ്യാന്തര വിദ്യാർത്ഥികളുടെ എൻറോൾമെൻ്റിൽ കുറവ്; ഇൻസ്ട്രക്ടർമാരെ പിരിച്ചുവിട്ട് ലംഗാര കോളജ്

വൻകൂവർ: രാജ്യാന്തര വിദ്യാർത്ഥികളുടെ എൻറോൾമെൻ്റിലുണ്ടായ കുറവിനെത്തുടർന്ന് മെട്രോ വൻകൂവറിലെ പോസ്റ്റ്-സെക്കൻഡറി സ്കൂൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. ലംഗാര കോളേജാണ് ഫെഡറൽ ഗവൺമെൻ്റ് സ്റ്റുഡൻ്റ് വീസ കുറച്ചതിനെത്തുടർന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത്. അടുത്ത സെമസ്റ്ററിൻ്റെ തുടക്കത്തിൽ, 2023-ൽ ഉണ്ടായിരുന്നതിനേക്കാൾ 200 ഇൻസ്ട്രക്ടർമാർ കുറവായിരിക്കുമെന്ന് ലംഗാര ഫാക്കൽറ്റി അസോസിയേഷൻ അറിയിച്ചു. പിരിച്ചുവിടുന്നവരിൽ പലരും താൽക്കാലിക തസ്തികയിൽ ഉള്ളവരാണെന്നും മറ്റുള്ളവരെ ഔദ്യോഗികമായി പിരിച്ചുവിടുമെന്നും അസോസിയേഷൻ പറയുന്നു. ഈ വർഷം ആദ്യം സ്ഥിരം ഫാക്കൽറ്റി അംഗങ്ങളിൽ 21 പേരെ കോളേജ് പിരിച്ചുവിട്ടിരുന്നു. രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണത്തിൽ […]
“അധ്വാനശീലരായ അമേരിക്കക്കാരുടെ മേലുള്ള നികുതിയാണ് താരിഫ്“; യുഎസ് ഹൈവേകളിൽ അമേരിക്കൻ താരിഫ് വിരുദ്ധ പരസ്യബോർഡുകൾ കാനഡ സ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രി

ഓട്ടവ: അമേരിക്കൻ താരിഫ് വിരുദ്ധ പരസ്യ പ്രചാരണത്തിൻ്റെ ഭാഗമായി യുഎസ് ഹൈവേകളിൽ കാനഡ “വലിയ പരസ്യബോർഡുകൾ” സ്ഥാപിക്കുമെന്ന് വിദേശകാര്യ മന്ത്രി മെലനി ജോളി. ഫ്ലോറിഡ, നെവാഡ, ജോർജിയ, ന്യൂ ഹാംഷെയർ, മിഷിഗൺ, ഒഹായോ എന്നിവ ഉൾപ്പെടുന്ന 12 സംസ്ഥാനങ്ങളിൽ “അദ്ധ്വാനശീലരായ അമേരിക്കക്കാരുടെ മേലുള്ള നികുതിയാണ് താരിഫ്” എന്ന് എഴുതിയ പരസ്യബോർഡുകൾ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് യുദ്ധത്തിൻ്റെ ആദ്യ ഇരകളായ അമേരിക്കൻ ജനതയെ താരിഫുകളുടെ സ്വാധീനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡുകൾ […]