newsroom@amcainnews.com

അങ്ങനെ പേടിപ്പിക്കാൻ നോക്കേണ്ട, ഡീപ്‌സീക്കിനെ കണ്ട് ഭയക്കില്ല! ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് കോടികൾ നിക്ഷേപിക്കുന്നത് തുടരുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്

ന്യൂയോർക്ക്: ചൈനയുടെ ഡീപ്‌‌സീക്ക് എഐ കൊടുങ്കാറ്റിൽ അമേരിക്കൻ ടെക് കമ്പനികൾ വിറച്ചെങ്കിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് കോടികൾ നിക്ഷേപിക്കുന്നത് തുടരുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഡീപ്‌സീക്കിൻറെ സാന്നിധ്യം പല യുഎസ് ടെക് ഭീമൻമാർക്കും ഭാവിയിൽ തിരിച്ചടിയാവും എന്ന വിലയിരുത്തലുകൾക്കിടെയാണ് സക്കർബർഗിൻറെ ഈ വാക്കുകൾ. അതേസമയം ഡീപ്‌സീക്കിൻറെ വരവ് എഐ രംഗത്ത് കൂടുതൽ ഗവേഷണത്തിന് പ്രചോദനമാകുന്നതായി സക്കർബർഗ് കൂട്ടിച്ചേർത്തു. എഐ രംഗത്ത് ഓപ്പൺ എഐയും ഗൂഗിളും മെറ്റയും കളംവാഴുമ്പോഴാണ് ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്‌സീക്ക്, ആ‌ർ1 ലാർജ് ലാംഗ്വേജ […]

ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ വെബ് പോർട്ടൽ തുടങ്ങണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ച് രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂർ: ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു വെബ് പോർട്ടൽ ആരംഭിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ജഡ്ജി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ലിവ്-ഇൻ ദമ്പതികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. അത്തരമൊരു നിയമം നടപ്പാക്കുന്നത് വരെ, ബന്ധപ്പെട്ട അധികൃതർ ലിവ് ഇൻ റിലേഷൻഷിപ്പുകൾ രജിസ്റ്റർ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുന്നതുവരെ ലിവ് ഇൻ ബന്ധങ്ങൾ ട്രിബ്യൂണലോ സർക്കാർ അധികൃതരോ രജിസ്റ്റർ ചെയ്യണമെന്നാണ് രാജസ്ഥാൻ ഹൈക്കോടതി […]

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാർ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിൻറെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ ഹരികുമാർ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിുരന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിൻറെ അമ്മയുടെ സഹോദരനാണ് ഹരികുമാർ. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്. കേസിൽ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. […]

അസാധ്യമായി ഒന്നും തന്നെയില്ല… അച്ചടക്കം, ഇഛാശക്തി, കൃത്യത, നടത്തം… അഞ്ച് മാസംകൊണ്ട് മുപ്പത്തിമൂന്ന് കിലോ ഭാരം കുറച്ച് മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജോത് സിങ് സിദ്ധു

ചണ്ഡിഗഡ്: അഞ്ച് മാസത്തെ പ്രയത്നത്തിൽ താൻ മുപ്പത്തിമൂന്ന് കിലോ ഭാരം കുറച്ചെന്ന് മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജോത് സിങ് സിദ്ധു. ശരീരഭാരം കുറക്കുന്നതിന് മുൻപു ശേഷവുമുള്ള ചിത്രം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെ ചിത്രം വൈറലായി. പ്രാണായാമം, വെയിറ്റ് ട്രെയിനിങ് നടത്തം എന്നിവ ഭാരം കുറക്കുന്നതിന് സഹായിച്ചു എന്നാണ് നവ്ജോത് സിങ് സിദ്ധു പറയുന്നത്. https://www.facebook.com/sherryontopp/photos/before-and-after-have-lost-33-kilograms-in-less-than-5-months-since-august-last-/1161379842011614/?_rdr ”മുൻപും ശേഷവും… കഴിഞ്ഞ അഞ്ചു മാസങ്ങൾ കൊണ്ട് ഞാൻ മുപ്പത്തിമൂന്ന് കിലോ ഭാരം കുറച്ചു. അച്ചടക്കം, […]

ഫോമാ സൺഷൈൻ റീജിയന്റെ പ്രവർത്തനോദ്‌ഘാടനം പ്രൗഢഗംഭീരമായി

വാർത്ത: രാജു മൈലപ്രാ ഫ്ലോറിഡ: ശ്രീ ജോമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഫോമാ സൺഷൈൻ റീജിയന്റെ 2024 -2026 – ലേക്കുള്ള കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം ജനുവരി 25-നു വൈകിട്ട് അഞ്ചു മണിക്ക് ടാമ്പയിലെ സെന്റ് ജോസഫ് സിറോ മലബാർ കാത്തോലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഫോമയുടെ സമുന്നതരായ നേതാക്കന്മാർക്കൊപ്പം, സൺഷൈൻ റീജിയണിലെ എല്ലാ അംഗ്വത്ത സംഘടനകളുടെ സമ്പൂർണ പ്രാതിനിധ്യവും, ടാമ്പാ മലയാളികളുടെ നിറ സാനിധ്യവും കൂടി ഒത്തു ചേർന്ന് ഈ മഹനീയ ചടങ്ങു […]

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു; ചെയ്തത് തെറ്റാണ്, നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂ…. കോടതിയോട് ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് ചെയ്തത്. ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ എത്തിച്ചു. 14 ദിവസത്തേക്കാണ് റിമാൻഡ്. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം നൽകുമെന്ന് അന്വേഷണസംഘം അറിയിച്ചു. ചെയ്തത് തെറ്റാണെന്നും നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. കൊലപാതകം നടത്തിയത് തനിച്ചാണ്. തന്റെ ജീവിതം തകർത്തതുകൊണ്ടാണ് അതു ചെയ്തത്. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല. പൊലീസ് […]

ബി. ഉണ്ണികൃഷ്ണൻ രാജി വയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നു മേക്കപ്പ് ആർട്ടിസ്റ്റുകൾ നിരാഹാര സമരമാരംഭിച്ചു; പിന്തുണയുമായി നടി റിമ കല്ലിങ്കലും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമ മേഖലയിലുണ്ടായ പൊട്ടിത്തെറി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെയാണ് മേക്കപ്പ്, ഹെയർസ്റ്റൈലിസ്റ്റ് ആർട്ടിസ്റ്റുകളുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയതിനും പീഡനങ്ങളെ ചെറുക്കുന്നതിനും തങ്ങളെ സംഘടനയിൽനിന്നു പുറത്താക്കുകയും സസ്പെൻഡ് ചെയ്യുകയുമാണെന്ന് അവർ പറയുന്നു. ബി. ഉണ്ണികൃഷ്ണൻ രാജി വയ്ക്കുന്നതടക്കമുളള ആവശ്യങ്ങൾ ഉന്നയിച്ച് മൂന്നു മേക്കപ്പ് ആർട്ടിസ്റ്റുകൾ ബുധനാഴ്ച നിരാഹാര സമരമാരംഭിച്ചു. ഫെഫ്കയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് […]

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ കാലയളവ് ഇളവ് ചെയ്തത് വിട്ടയയ്ക്കണമെന്ന് ഗവർണർക്ക് മന്ത്രിസഭയുടെ ശുപാർശ; മോചിപ്പിക്കാനുള്ള തീരുമാനം അതിവേഗത്തിൽ, മുൻഗണനകൾ ലംഘിച്ചെന്ന് ആക്ഷേപം

തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് (42) ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിലിൽനിന്നു വിട്ടയയ്ക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് മുൻഗണനകൾ ലംഘിച്ചെന്ന് ആക്ഷേപം. അർഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. മോചന ശുപാർശ ഒറ്റ മാസം കൊണ്ടാണ് ആഭ്യന്തരവകുപ്പ് വഴി മന്ത്രിസഭാ യോഗത്തിൽ എത്തിയത്. 20 വർഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകൾ ഉൾപ്പെടെ ജയിലിൽ തുടരുന്നുണ്ട്. ഇവരെയൊന്നും പരിഗണിച്ചിട്ടില്ല. ഷെറിന്റെ ശിക്ഷയിളവ് കണ്ണൂർ […]

തന്റെ ഭരണത്തിന്റെ ഭാഗമായി തുടരാൻ ആഗ്രഹിമില്ലാത്ത സിവിൽ സർവീസുകാർക്ക് രാജിവെയ്ക്കാൻ അവസരം നൽകി ട്രംപ്; പിരിച്ചുവിടൽ പാക്കേജ് 8 മാസത്തെ ശമ്പളം

വാഷിംഗ്‌ടൻ: ഓഫിസിലെത്തി ജോലി ചെയ്യാൻ താൽപര്യമില്ലാത്ത ഫെഡറൽ ജീവനക്കാർക്ക് രാജിവെയ്ക്കാൻ അവസരം നൽകി ട്രംപ്. ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വൈറ്റ് ഹൗസിന്റെ ഏറ്റവും പുതിയ നീക്കമാണിത്. തന്റെ ഭരണത്തിന്റെ ഭാഗമായി തുടരാൻ ആഗ്രഹിക്കാത്ത സിവിൽ സർവീസുകാർക്ക് രാജിവെയ്ക്കാനുള്ള അവസരമാണ് ട്രംപ് നൽകുന്നത്. 8 മാസത്തെ ശമ്പളം പിരിച്ചുവിടൽ പാക്കേജ് ആയി നൽകാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 6 നകം തീരുമാനം അറിയിക്കണമെന്നാണ് ട്രംപിന്റെ ഉത്തരവ്. ജോലി രാജിവെച്ചാൽ ഈ വർഷം അവസാനം വരെ ശമ്പളവും […]

ഭവന ക്ഷാമം രൂക്ഷമാകുന്നതായുള്ള കണ്ടെത്തൽ; കാനഡയിൽ രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നു, 2025ൽ അനുവദിക്കുക കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനം കുറവ് പെർമിറ്റുകൾ

ഒട്ടാവ: കാനഡയിൽ പഠനത്തിനായി എത്തുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി രാജ്യം. പാർപ്പിടം, ആരോഗ്യ സംരക്ഷണം, മറ്റു സേവനങ്ങൾ എന്നിവയിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് നീക്കം. ഈ വർഷം 4,37,000 സ്റ്റഡി പെർമിറ്റുകൾ അനുവദിക്കാനാണ് തീരുമാനം. ഇത് 2024ൽ നിന്ന് 10 ശതമാനം കുറവാണ്. സമീപ വർഷങ്ങളിലെ ജനസംഖ്യ വളർച്ച ഭവന ക്ഷാമം രൂക്ഷമാക്കുന്നതായി കണ്ടത്തിയതിനെ തുടർന്ന് 2024ൽ കാനഡ രാജ്യാന്തര വിദ്യാർഥി പെർമിറ്റുകൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നു. 2023ൽ, വിദേശ വിദ്യാർഥികൾക്ക് 6,50,000ലധികം പഠന പെർമിറ്റുകളാണ് നൽകിയത്. […]