newsroom@amcainnews.com

മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ കുശലാന്വേഷണം നടത്തി സംഭാഷണത്തിൽ ഏർപ്പെട്ടു; രണ്ട് വനിതാ പൊലീസുകാർക്കെതിരേ അച്ചടക്കനടപടി, ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അജാഗ്രതയും കൃത്യവിലോപവുമെന്ന്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ സുരക്ഷാ ചുമതല വഹിക്കുന്നതിനിടയിൽ അനാവശ്യമായി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ട രണ്ട് വനിതാ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. കളമശ്ശേരി പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർമാരായ ഷബ്‌ന ബി കമാൽ, ജ്യോതി ജോർജ് എന്നിവർക്കെതിരെയാണ് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ അശ്വതി ജിജി നടപടിയെടുത്തത്. ജനുവരി 14ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സംഘടിപ്പിച്ച കോൺക്ലേവിനിടയിലാണ് സംഭവം ഉണ്ടായത്.

ഡ്യൂട്ടി സമയത്ത് ഷബ്‌ന ബി കമാലിനെ എക്‌സിബിഷൻ ഹാളിൽ സിവിൽ വേഷത്തിൽ സുരക്ഷ ചുമതല നൽകുകയും ജ്യോതി ജോർജിന് കോമ്പൗണ്ടിൽ മഫ്തി ഡ്യൂട്ടി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ചുമതല ലഭിച്ചിട്ടും ഇരുവരും സുരക്ഷയുടെ ഗൗരവം കണക്കിലെടുക്കാതെ അനാവശ്യമായി ദീർഘനേരം സംസാരിച്ചു സമയം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും പങ്കെടുത്ത സാഹചര്യത്തിൽ സുരക്ഷാ വീഴ്ചയെ വലുതായി കാണേണ്ടതുണ്ടെന്നാണ് ഉദ്യോഗസ്ഥയുടെ ഉത്തരവിലെ വിശദീകരണം. ഇരുവരുടെയും ഭാഗത്ത് നിന്നും കാണപ്പെട്ടത് ഗുരുതരമായ അജാഗ്രതയും കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

You might also like

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രായേലിന്റെ പദ്ധതിയെ എതിർത്ത് ഡൊണാൾഡ് ട്രംപ്

മാരകമായ അസുഖമുള്ളവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മരിക്കാം; പുതിയ നിയമവുമായി ന്യൂ യോര്‍ക്ക്

മഴയുടെ അളവ് കുറഞ്ഞേക്കും, വരള്‍ച്ചയ്ക്കും കാട്ടുതീ വ്യാപനത്തിനും സാധ്യത; കാനഡയില്‍ വേനൽക്കാലത്ത് സാധാരണയേക്കാള്‍ ചൂടേറുമെന്ന് പ്രവചനം

ഖേദപ്രകടനത്തിനു മുന്‍പ് ട്രംപിനെ മസ്‌ക് വിളിച്ചതായി വൈറ്റ് ഹൗസ്

വിദേശ ഡോക്ടർമാർക്ക് കാനഡയിൽ പ്രാക്ടീസ് ചെയ്യുന്നത് എളുപ്പമാക്കാൻ പുതിയ സംവിധാനം വരുന്നു; പിഇഐ-മക്മാസ്റ്റർ കൊളാബറേറ്റീവ് ഹോസ്പിറ്റലിസ്റ്റ് ഫെലോഷിപ്പ്

ഓസ്ട്രിയയിലെ സ്‌കൂളില്‍ വെടിവെപ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You