newsroom@amcainnews.com

കാൻസർ രോഗനിർണയത്തിൻ്റെ വർദ്ധിച്ചുവരുന്ന ചെലവ് പരിഹരിക്കണം; ആൽബർട്ടയിൽ കാൻസർ ചികിൽസാ ചെലവ് വർധിക്കുന്നതിൽ ആശങ്ക

ആൽബർട്ട: കാൻസർ രോഗനിർണയത്തിൻ്റെ വർദ്ധിച്ചുവരുന്ന ചെലവ് പരിഹരിക്കുന്നതിന് ഫലപ്രദമായ മാറ്റങ്ങൾ വരുത്തണമെന്ന് കനേഡിയൻ കാൻസർ സൊസൈറ്റി ആൽബെർട്ട സർക്കാരിനോട് ആവശ്യപ്പെട്ടു. വർദ്ധിച്ച് വരുന്ന കാൻസർ രോഗ ചികിത്സ ചെലവ് എടുത്തു കാണിച്ചായിരുന്നു ഇത്തവണ കാനഡയിലെ കാൻസർ ദിനാചരണം. വർദ്ധിച്ചുവരുന്ന കാൻസർ ചികിത്സയുടെ ചെലവ് പരിഹരിക്കുന്നതിന് സർക്കാർ നടപടിയെടുക്കണമെന്ന് ഡോക്ടർമാരും ആരോഗ്യ പരിപാലന വിദഗ്ധരും വാദിക്കുന്നു.

രോഗം സ്ഥിരീകരിക്കുമ്പോൾ മുതൽ രോഗികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നതെന്ന് സിസിഎസിൻ്റെ സീനിയർ മാനേജർ ഓഫ് അഡ്വക്കസി ആഞ്ചലിൻ വെബ്ബ് പറയുന്നു. ഒരു കാൻസർ രോഗിക്ക് ശരാശരി 33000 ഡോളറോളം ചെലവാക്കേണ്ടി വരുന്നുണ്ട്. മരുന്നുകൾ, ഹോം കെയർ, യാത്രാ ചെലവുകൾ തുടങ്ങിയവയ്ക്കാണ് ഗണ്യമായ ചെലവുകൾ വേണ്ടി വരുന്നത്. ഈ പശ്ചാത്തലത്തിൽ രോഗികളുടെ യാത്രാചെലവിലുൾപ്പടെ സർക്കാരിന് ഇളവുകൾ നല്കാവുന്നതാണന്നും ആഞ്ചലിൻ വെബ്ബ് പറഞ്ഞു. രോഗികൾക്ക് 26 ആഴ്ച വരെ ലീവ് അനുവദിക്കുന്ന കാര്യം പരിക്കണമെന്നും ആഞ്ചലിൻ വെബ്ബ് കൂട്ടിച്ചേർത്തു.

You might also like

ലോകകപ്പ്: നിർണ്ണായക പോരാട്ടത്തിനൊരുങ്ങി കാനഡ

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് ഒരുക്കി ഇതിഹാദ് എയർവേസ്

എലിജിബിലിറ്റി എക്സ്‌പ്ലോറർ: പുതിയ ഓൺലൈൻ ടൂളുമായി ആൽബർട്ട സർക്കാർ

അനിയന്ത്രിത ഭവന വിലക്കയറ്റം തടയാൻ ബിൽ പാസാക്കി യുഎസ് സെനറ്റ്

ബിഷ്‌ണോയ് ഗ്യാങ് അംഗം അഭിജീത് കിംഗ്രയെ നാടുകടത്താൻ കാനഡ

Top Picks for You
Top Picks for You