newsroom@amcainnews.com

അന്താരാഷ്ട്ര തൊഴിൽ നിക്ഷേപക തട്ടിപ്പ്: കാനഡയിലുടനീളം 600ലധികം പേർ തട്ടിപ്പിന് ഇരയായി, 84,000 ഡോളറിലധികം നഷ്ടപ്പെട്ടു; ആസൂത്രണത്തിന് പിന്നിൽ ചൈനയിൽനിന്നുള്ള സംഘമെന്ന് പോലീസ്

ആൽബർട്ട: എഡ്മണ്ടനിൽ നിരവധി പേർ അന്താരാഷ്ട്ര തൊഴിൽ നിക്ഷേപക തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്. പ്രദേശത്തെ നിരവധി പേർക്ക് ആയിരക്കണക്കിന് ഡോളർ നഷ്ടപ്പെട്ടതായി പോലീസ് പറയുന്നു. തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടെന്നും അധികൃതർ വിശ്വസിക്കുന്നു.
2021 ഓഗസ്റ്റിനും 2022 മെയ് മാസത്തിനുമിടയിൽ തട്ടിപ്പിന് ഇരയായ നിരവധി പേർക്ക് 84,000 ഡോളറിലധികം നഷ്ടം ഉണ്ടായതായി എഡ്മണ്ടൺ പോലീസ് സ്ഥിരീകരിച്ചു.

കാനഡയിലുടനീളം 600ലധികം പേർ തട്ടിപ്പിന് ഇരയായി. ഇതിൻ്റെ ഫലമായി 1.2 മില്യൺ ഡോളറിലധികം നഷ്ടമുണ്ടായതായും പോലീസ് കരുതുന്നു. ബ്രിട്ടീഷ് കൊളംബിയയിൽ നിന്നാണ് വ്യാജ തൊഴിൽ തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നത്. എന്നാൽ ചൈനയിൽ നിന്നുള്ള ഒരു സംഘടിത കുറ്റകൃത്യ സംഘമാണ് ഇത് ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. യു.കെയിലെയും ചൈനയിലെയും ധനകാര്യ, ഷെൽ കമ്പനികളിലെ മനുഷ്യക്കടത്തുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചിട്ടുണ്ടെന്ന് എഡ്മണ്ടൺ പോലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

ആമസോൺ ഓർഡറുകൾ പൂർത്തിയാക്കൽ എന്ന പേരിൽ വിദൂര ജോലിയും ഒപ്പം നിക്ഷേപ അവസരവും വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ഇങ്ങനെ ഇവരുടെ ചതിയിൽപ്പെടുന്നവർ ഷെയർഗെയിൻ എന്ന ഇൻ്റർനെറ്റ് പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യുകയും ഫണ്ട് നിക്ഷേപിക്കുകയും തുടർന്ന് പ്രതിദിനം ഡസൻ കണക്കിന് ജോലികൾ പ്രോസസ്സ് ചെയ്യുകയും ചെയ്യണമായിരുന്നു. ഈ രീതിയിലാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു.

You might also like

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

ഗ്രീൻകാർഡിനായി മറ്റൊരു കല്യാണത്തിന് ശ്രമിക്കുന്നു; അമേരിക്കയിൽനിന്നു ഭർത്താവിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യുവതി

Top Picks for You
Top Picks for You