newsroom@amcainnews.com

യു.എസ് ‘എയ്ഡി’ന്റെ 21 ദശലക്ഷം ഡോളർ തന്റെ സൂഹൃത്തായ നരേന്ദ്ര മോദിക്കാണ് നൽകിയതെന്ന് ട്രംപ്; ബിജെപിയും കേന്ദ്ര സർക്കാരും പ്രതിരോധത്തിൽ

ന്യൂഡൽഹി: ഇന്ത്യയിൽ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്താൻ യു.എസ് ‘എയ്ഡി’ന്റെ 21 ദശലക്ഷം ഡോളർ (182 കോടി രൂപ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആക്രമണമുന തിരിച്ചുവെച്ച ബി.ജെ.പിയും കേന്ദ്ര സർക്കാറും പ്രതിരോധത്തിലായി. വിവാദം കത്തിച്ചുനിർത്തിയ ബി.ജെ.പി ട്രംപിന്റെ പുതിയ പ്രസ്താവനയോടെ മൗനം പാലിച്ചു. എന്നാൽ, ബി.ജെ.പിക്കെതിരെ ആക്രമണം ശക്തമാക്കിയ കോൺഗ്രസ് സുഹൃത്തിന്റെ വെളിപ്പെടുത്തലിന് പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു.

’21 ദശലക്ഷം ഡോളർ എന്റെ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കാണ് നൽകിയത്. 21 ദശലക്ഷം വോട്ടിങ് കൂട്ടാനാണ് നൽകിയത് - ഡോണൾഡ് ട്രംപ്’ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയർത്താനുള്ള പദ്ധതിക്ക് അമേരിക്കൻ ഫണ്ടിങ് ഏജൻസിയായ ‘യു.എസ് എയ്ഡ്’ 21 മില്യൺ ഡോളർ നൽകിയെന്ന് തുടർച്ചയായി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്നാംതവണ അദ്ദേഹം നടത്തിയ പ്രസ്താവനയിലാണ് പണം നൽകിയത് മോദിക്കാണെന്ന് പറഞ്ഞത്.

അമേരിക്ക 21 ദശലക്ഷം ഡോളർ തനിക്ക് നൽകിയെന്ന ആരോപണം നിഷേധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് വക്താവ് പവൻ ഖേര വെല്ലുവിളിച്ചു. 2001 മുതൽ 2024 വരെ യു.എസ് എയ്ഡ് ഇന്ത്യയിൽ ചെലവിട്ട 290 കോടി ഡോളറിന്റെ 44 ശതമാനവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ കാലത്താണ്. ഇതിൽ 650 ദശലക്ഷം ഡോളർ കഴിഞ്ഞ നാലുവർഷം മോദി സർക്കാർ എന്തിനുവേണ്ടി ചെലവിട്ടുവെന്ന് വ്യക്തമാക്കണമെന്ന് പവൻ ഖേര ആവശ്യപ്പെട്ടു. ‘ജനാധിപത്യ പങ്കാളിത്തത്തിനും സിവിൽ സമൂഹത്തിനും’ എന്ന പേരിൽ 3.65 ലക്ഷം യു.എസ് ഡോളർ നൽകിയ 2012ലാണ് അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം സജീവമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

കാൽഗറിയിലെ നദീതീരത്തുള്ള സർക്കാർ ഭൂമി വിൽപ്പനയ്ക്ക്; ആൽബർട്ട സർക്കാരിന്റെ നിർണ്ണായക നീക്കം

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

Top Picks for You
Top Picks for You