ടൊറന്റോ: യുഎസുമായുള്ള വ്യാപാരയുദ്ധം കാനഡയിലെ തൊഴിലാളികൾക്ക് വരും മാസങ്ങളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് കോൺഫറൻസ് ബോർഡ് ഓഫ് കാനഡ. ഏപ്രിൽ 2 ന് യുഎസ് രണ്ടാംഘട്ട താരിഫ് പ്രഖ്യാപിക്കുന്നതോടെ ഏകദേശം 1.6 ലക്ഷം കാനഡക്കാർക്ക് തൊഴിൽ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷണ സംഘം വിലയിരുത്തി. ഇത് തൊഴിലില്ലായ്മ നിരക്ക് 7.3 ശതമാനമായി ഉയർത്തുമെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ നഷ്ട്ടത്തോടൊപ്പം കയറ്റുമതി മൂന്നിലൊന്നായി കുറയാൻ സാധ്യതയുള്ളതിനാൽ വലിയ സാമ്പത്തിക ആഘാതത്തിനും കാനഡ സാക്ഷ്യം വഹിക്കേണ്ടിവരും.
എന്നാൽ യുഎസ് രണ്ടാംഘട്ട താരിഫ് പ്രഖ്യാപിക്കുന്നതോടെ അമേരിക്കയുടെ വ്യാപാരശൃംഖല ചുരുങ്ങുകയും സമ്പദ്‌വ്യവസ്ഥയിൽ പ്രതിസന്ധികൾ രൂപപ്പെടുകയും ചെയ്യുമെന്നും കോൺഫറൻസ് ബോർഡ് പ്രവചിക്കുന്നു. കൂടാതെ ഇതോടെ താരിഫ് പിൻവലിക്കാൻ യുഎസ് നിർബന്ധിതരാകുമെന്ന് കോൺഫറൻസ് ബോർഡ് വ്യക്തമാക്കി.