newsroom@amcainnews.com

ഉറക്ക ഗുളികയായ ഡിഫെന്‍ഹൈഡ്രമിന്‍ വില്‍പനയില്‍ നിയന്ത്രണം വേണം

മണ്‍ട്രിയോള്‍ : ഡിഫെന്‍ഹൈഡ്രമിന്‍ മരുന്നുകളുടെ വില്‍പനയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെബെക്ക് കോറോണര്‍. ഉറക്ക ഗുളികയായ ഡിഫെന്‍ഹൈഡ്രമിന്‍ അമിതമായി കഴിച്ച് 2023 ഡിസംബറില്‍ മണ്‍ട്രിയോളിലെ സെന്റ്-മാത്തിയാസ്-സുര്‍-റിച്ചെലിയുവില്‍ 18 വയസ്സുകാരന്‍ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് കൊറോണരുടെ ശുപാര്‍ശ. വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇയാളുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ഡിഫെന്‍ഹൈഡ്രമിന്‍ അടങ്ങിയിരുന്നു.

ഈ സംഭവം ഓവര്‍-ദി-കൗണ്ടര്‍ മരുന്നിന്റെ നിയന്ത്രണമില്ലാത്ത ലഭ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതായി കോറോണര്‍ പറയുന്നു. ഡിഫെന്‍ഹൈഡ്രമിന്റെ അമിതമായ ഉപയോഗം കേന്ദ്ര നാഡീവ്യവസ്ഥയെ തളര്‍ത്തുകയും ശ്വാസതടസ്സത്തിനും ഹൃദയമിടിപ്പ് ക്രമരഹിതമാവുന്നതിനും കാരണമാകുകയും ചെയ്യുമെന്നും ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും കോറോണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മരുന്ന് മൂലം മുന്‍പും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഡിഫെന്‍ഹൈഡ്രമിന്‍ ഗുളികകളുടെ ഓറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ വരുന്ന ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോറോണര്‍ പ്രൊവിന്‍ഷ്യല്‍ ഓഫീസ് ഓഫ് പ്രൊഫഷന്‍സിനോട് ശുപാര്‍ശ ചെയ്തു. ഇതില്‍ മരുന്ന് വാങ്ങുന്നവരുടെ വിവരങ്ങള്‍ വില്പന എന്നിവ രേഖപ്പെടുത്തുകയും, ഫാര്‍മക്കോളജിക്കല്‍ പഠനം നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

You might also like

ആർ.സി.എം.പിയിൽ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമം; കനേഡിയൻ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ജോലിഭാരം കൊണ്ട് വലയുന്നു, റിക്രൂട്ട്‌മെന്റ് വൈകുന്നത് പ്രതിസന്ധിയാകുന്നു

ഇറാൻ യുദ്ധം രണ്ടാഴ്ച പിന്നിടുന്നു; രാഷ്ട്രീയ തിരിച്ചടികൾ നേരിട്ട് ട്രംപ്, ജനപ്രീതിയിൽ ഇടിവ്

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

Top Picks for You
Top Picks for You