newsroom@amcainnews.com

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. രാവിലെ 10 മണിക്ക് പാര്‍ലമെന്റ് ഹില്ലിലാണ് യോഗം. മുന്‍മന്ത്രിമാരെയും പുതുമുഖങ്ങളെയും അണിനിരത്തി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തില്‍ പുതിയ ലിബറല്‍ മന്ത്രിസഭ ചൊവ്വാഴ്ചയാണ് അധികാരത്തിലേറിയത്.

മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്ന്‍, ഡൊമിനിക് ലെബ്ലാ, മെലനി ജോളി, സ്റ്റീവന്‍ ഗില്‍ബോള്‍ട്ട്, ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, അനിത ആനന്ദ്, സ്റ്റീവന്‍ മക് കിനോണ്‍, ഷോണ്‍ ഫ്രേസര്‍ എന്നിവര്‍ മാര്‍ക്ക് കാര്‍ണി മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം രണ്ട് ഡസനിലധികം പുതുമുഖങ്ങളും മന്ത്രിസഭയില്‍ ഇടംനേടി.

ദീര്‍ഘകാലമായി ട്രൂഡോ മന്ത്രിസഭയില്‍ അംഗമായിരുന്ന രണ്ട് പേര്‍ കാര്‍ണിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. 2019 മുതല്‍ 2021 വരെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയായും 2021 വരെ ഊര്‍ജ്ജ, പ്രകൃതിവിഭവ മന്ത്രിയായും സേവനമനുഷ്ഠിച്ച ജോനഥന്‍ വില്‍ക്കിന്‍സണ്‍, മുന്‍ ടൊറന്റോ പൊലീസ് സര്‍വീസ് മേധാവിയും 2018 മുതല്‍ കാബിനറ്റ് മന്ത്രിയുമായ ബില്‍ ബ്ലെയര്‍ എന്നിവര്‍ കാര്‍ണി മന്ത്രിസഭയില്‍ ഇടം നേടിയില്ല.

മെയ് 26 ന് പാര്‍ലമെന്റ് പുനരാരംഭിക്കുമ്പോള്‍ വേഗത്തില്‍ നീങ്ങുമെന്നും തന്റെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി അടിയന്തരമായും ദൃഢനിശ്ചയത്തോടെയും പ്രവര്‍ത്തിക്കുമെന്നും കാര്‍ണി പ്രതിജ്ഞയെടുത്തു.

You might also like

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

‘കാനഡയുടെ രാജ്ഞി’ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ നിർത്തിവെച്ചു; റൊമാന ദിഡുലോയ്ക്കും സംഘത്തിനും ആശ്വാസം, ഭീഷണിപ്പെടുത്തിയെന്ന കേസുകൾ റദ്ദാക്കി

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

Top Picks for You
Top Picks for You