newsroom@amcainnews.com

കാല്‍ഗറിയിലെ ഫുഡ് ബാങ്കുകളുടെ പ്രതിസന്ധിക്ക് കാരണം വിലക്കയറ്റവും താരിഫുമെന്ന് റിപ്പോര്‍ട്ട്

ഉയര്‍ന്ന നികുതിയും വിലക്കയറ്റവും കാരണം കാല്‍ഗറിയിലെ ഫുഡ് ബാങ്കുകള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പവും ഇറക്കുമതി തീരുവയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി കാല്‍ഗറി ഫുഡ് ബാങ്ക് സിഇഒ മെലിസ ഫ്രോം പറയുന്നു. പുതിയ പച്ചക്കറികള്‍ പോലുള്ള സാധനങ്ങള്‍ക്ക് പ്രതിവര്‍ഷം 1 കോടി ഡോളര്‍ ചെലവഴിക്കേണ്ടി വരുന്നു. യുഎസ് താരിഫുകള്‍ കാരണം ഈ സാധനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തേണ്ടി വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭക്ഷണസാധനങ്ങളുടെ വില ഒരു വര്‍ഷം കൊണ്ട് 3.8% വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ഈ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഒരാള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നിലവില്‍ 4 ഡോളര്‍ ചിലവഴിക്കുന്നതായി ബ്രൗണ്‍ ബാഗിങ് ഫോര്‍ കാല്‍ഗറീസ് കിഡ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റെഫാനി ഗൗതിയര്‍ പറഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 സെന്റ് കൂടുതലാണ്.

കാല്‍ഗറി നിവാസികളില്‍ ഭൂരിഭാഗവും ഇപ്പോഴും ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായി കാല്‍ഗറി ഫുഡ് ബാങ്ക് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫുഡ് ബാങ്കുകള്‍ ഉപയോഗിക്കുന്നവരില്‍ 65% പേര്‍ക്കും ജോലിയുണ്ടെങ്കിലും, കുറഞ്ഞ വരുമാനം കാരണം ബുദ്ധിമുട്ടുകയാണ്. കുറഞ്ഞ വേതനം മാത്രമല്ല, പരിമിതവും സ്ഥിരമല്ലാത്തതുമായ ജോലി സമയം, തൊഴില്‍ സുരക്ഷയില്ലായ്മ എന്നിവയും ജോലി ചെയ്യുന്ന കാല്‍ഗറി നിവാസികളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള കഴിവിനെ ബാധിക്കുന്നുണ്ട്.

2024 മാര്‍ച്ചില്‍ മാത്രം 2 ദശലക്ഷത്തിലധികം ആളുകള്‍ ഫുഡ് ബാങ്കുകള്‍ സന്ദര്‍ശിച്ചു. ഇത് അഞ്ച് വര്‍ഷം മുമ്പുള്ളതിന്റെ ഇരട്ടിയാണ്. ഈ രണ്ട് ലാഭേതര സംഘടനകളും പിടിച്ചുനില്‍ക്കാന്‍ കാല്‍ഗറി നിവാസികളില്‍ നിന്നുള്ള സംഭാവനകളെയാണ് ആശ്രയിക്കുന്നത്.

You might also like

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു; അയർലൻഡിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

Top Picks for You
Top Picks for You