newsroom@amcainnews.com

ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ കൂട്ടവെടിവയ്പ് നടത്തിയ 2 പേർക്കും ഭീകരസംഘടനാ ബന്ധമുള്ളതിനു തെളിവില്ലെന്നു പൊലീസ്

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ കൂട്ടവെടിവയ്പ് നടത്തിയ 2 പേർക്കും ഭീകരസംഘടനാ ബന്ധമുള്ളതിനു തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി. സജിദ് അക്രവും മകൻ നവീദ് അക്രവും തനിച്ചാണു കൃത്യം നടത്തിയതെന്നും പൊലീസ് അറിയിച്ചു. ഡിസംബർ 14നു നടന്ന ആക്രമണത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. സജിദിനെ പൊലീസ് വധിച്ചു.

ഐഎസ് ഭീകരസംഘടനയിൽ ആകൃഷ്ടരായാണ് ഇരുവരും ആക്രമണം നടത്തിയതെന്നു നേരത്തേ പൊലീസ് പറഞ്ഞിരുന്നു. നവംബറിൽ ഇരുവരും ഫിലിപ്പീൻസിലേക്ക് നടത്തിയ യാത്രയിലും സംശയകരമായി എന്തെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഭീകരസംഘത്തിന്റെ ഭാഗമായോ മറ്റാരുടെയെങ്കിലും നിർദേശപ്രകാരമോ ഇവർ ആക്രമണം നടത്തിയെന്നതിനു തെളിവില്ലെന്ന് പൊലീസ് കമ്മിഷണർ ക്രിസി ബാരറ്റ് പറഞ്ഞു.

You might also like

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

ഇറാൻ സംഘർഷം ആഗോള വിപണിയെ ഉലയ്ക്കുന്നു; കാനഡയിൽ ഇന്ധനവിലയും ജീവിതച്ചെലവും ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You