ഹമാസിന്റെ ഭീഷണി ഇല്ലാതാകുംവരെ യുദ്ധം തുടരുമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസംഗത്തിനിടെ പല രാജ്യങ്ങളുടെയും പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാതെ വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. കൂടാതെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളെ നെതന്യാഹു രൂക്ഷമായി വിമർശിച്ചു.







