newsroom@amcainnews.com

ഉപകരണങ്ങളുടെ ലഭ്യതക്കുറവ്; ഗാസയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിക്കുന്നത് നിരവധി പേര്‍

ഗാസയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പെട്ട് ആയിരക്കണക്കിനാളുകള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാന്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതാണ് നിരവധി പേരുടെ മരണത്തിലേക്ക് വഴിവെച്ചത്. ഇസ്രയേല്‍ സൈന്യത്തിന്റെ നിരന്തരം ആക്രമണങ്ങള്‍ കാരണം ടീം അംഗങ്ങള്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍-മുഗൈര്‍ പറഞ്ഞു.

1.7 ലക്ഷത്തിലധികം അടിയന്തര കോളുകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും അവയില്‍ പലതും പരിക്കേറ്റതോ കൊല്ലപ്പെട്ടതോ ആയ പലസ്തീനികളെ സ്ഥലത്ത് നിന്ന് മാറ്റാനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ‘ശാരീരികമായല്ല മാനസികമായും ഞങ്ങള്‍ തളര്‍ന്നിരിക്കുകയാണ്. കാരണം ഞങ്ങളില്‍ തന്നെ 25 ശതമാനത്തിലധികം അംഗങ്ങള്‍ കൊല്ലപ്പെട്ടു”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ കൈവശം ഭാരമേറിയ യന്ത്രങ്ങളോ ഉപകരണങ്ങളോ ഇല്ല. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ചുറ്റികയും ഷവലും മാത്രമേയുള്ളൂ. ജനവാസ മേഖലകളെയാണ് ഇസ്രയേല്‍ ആക്രമിക്കുന്നത്. ഇരകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് അവര്‍. ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയാത്തതിനാല്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ മരിച്ച 9,700 പേരുടെ വിവരങ്ങള്‍ കൈവശമുണ്ടെന്നും മുഹമ്മദ് അല്‍-മുഗൈര്‍ വ്യക്തമാക്കി.

You might also like

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

പ്രൊഫ. എം.കെ സാനു അന്തരിച്ചു

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You