newsroom@amcainnews.com

പോളണ്ടിൽ കരോൾ നവ്റോക്കി പുതിയ പ്രസിഡന്റാവും; ട്രംപിന്റെ കടുത്ത അനുകൂലി

വാഴ്സ: പോളണ്ടിലെ വലതുപക്ഷ ദേശീയവാദി കരോൾ നവ്റോക്കി പുതിയ പ്രസിഡന്റാവും. നിലവിലുള്ള സർക്കാരിന് കനത്ത തിരിച്ചടിയാണ് നവ്റോക്കിയുടെ വിജയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരോക്ഷ പിന്തുണയുള്ള യാഥാസ്ഥിതിക ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നവ്റോക്കി തിരഞ്ഞെടുപ്പിൽ 50.89% വോട്ടുനേടിയാണ് വിജയിച്ചത്. എതിർ സ്ഥാനാർഥി യൂറോപ്യൻ അനുകൂല ലിബറൽ സഖ്യത്തിന്റെ സ്ഥാനാർഥിയായ വാഴ്സ മേയർ റഫാൽ ട്രസ്കോവ്സ്കിക്ക് 49.11% വോട്ടാണ് ലഭിച്ചത്. ചരിത്രകാരനും ബോക്സറുമാണ് നവ്റോക്കി (42).

പ്രധാനമന്ത്രി ഡോണൾഡ് ടസ്കിന്റെ പുരോഗമന പരിഷ്കാരങ്ങളെ തടയാൻ പ്രസിഡന്റിന്റെ വീറ്റോ അധികാരം ഉപയോഗിക്കുമെന്ന് നവ്റോക്കി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഭരണം സങ്കീർണമാകും. യൂറോപ്പിലെയും യുഎസിലെയും വലതുപക്ഷ സംഘടനകൾ നവ്റോക്കിയുടെ വിജയത്തെ സ്വാഗതം ചെയ്തു. യൂറോപ്യൻ യൂണിയന് ഫലം തിരിച്ചടിയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ വിമർശകൻ കൂടിയാണ് നവ്റോക്കി. പോളണ്ടിൽ 10 ലക്ഷത്തോളം യുക്രെയ്ൻ അഭയാർഥികളുണ്ട്.

You might also like

റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം

കാട്ടുതീ: വിനോദസഞ്ചാരികള്‍ക്ക് മാനിറ്റോബ സന്ദര്‍ശന വിലക്ക്

കാത്തിരുന്ന്… കാത്തിരുന്ന്… കാനഡയിൽ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പിന് ദൈർഘ്യമേറുന്നു; കൊവിഡ് കാലത്തിന് മുൻപത്തേക്കാൾ കൂടുതലെന്ന് റിപോർട്ട്

കുടിയേറ്റക്കാരുടെ പ്രതിഷേധം; ലോസാഞ്ചലസില്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ച് ട്രംപ്

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ വിജയം വെറും 69 റൺസ് അകലെ

ഒന്റാരിയോയില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി സ്ഥിരീകരിച്ചു

Top Picks for You
Top Picks for You